ന്യൂഡൽഹി : ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തു.കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണ്. ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
റദ്ദാക്കേണ്ട ഒരു വിധിയാണ് ഇതെന്നകാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഗുജറാത്ത് സർക്കാരിന് ഇത്തരത്തിൽ ഒരു ഉത്തരവ് പാസാക്കാൻ അവകാശമില്ല. ഏതെങ്കിലും ഒരു സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരാണ് ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേസ് ഗുജറാത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ വിട്ടയക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണ്. ഗുജറാത്ത് സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസിലെ പ്രതികളിൽ ഒരാൾ ശിക്ഷാ ഇളവിന് സുപ്രീം കോടതിയെ സമീപിച്ചത് വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ്. എല്ലാ പ്രതികളുടേയും ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് സുപ്രീം കോടതി ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഒരാളുടെ കാര്യത്തിൽ മാത്രമാണ് നിർദ്ദേശം നൽകിയിരുന്നത്. ഒരു പ്രതിയുടെ ഹർജിയിൽ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന മുൻ ഉത്തരവും ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. പല കാര്യങ്ങളും മറച്ചുവെച്ച് തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയാണ് ശിക്ഷാ ഇളവിനുവേണ്ടി പ്രതികളിൽ ഒരാൾ സമീപിച്ചതെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തടവ് പുള്ളികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തിൽ കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രസ്‌താവം. ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്തു തുടങ്ങിയവരും സമർപ്പിച്ച വിവിധ ഹർജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 11 ദിവസം വാദം കേട്ടതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാൽസംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ചുമാസം ഗർഭിണിയായിരുന്നു. ബലാൽസംഗത്തിന് ഇരയായപ്പോൾ കുടുംബവുമായി രക്ഷപെടാൻ നോക്കി. എന്നാൽ, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉൾപ്പടെ ഏഴ് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. കേസിന്റെ വിചാരണ ഗുജറാത്തിൽ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. 2008-ൽ സിബിഐ അന്വേഷിച്ച കേസിൽ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ൽ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.
ശിക്ഷാ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികൾ ഒരു ഇളവും അർഹിക്കുന്നില്ലെന്നും ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാൽ സിആർപിസി 432 അനുസരിച്ച് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ മുബൈ കോടതിയിലെ ജഡ്‌ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാൽ, വിചാരണ കോടതി ജഡ്‌ജിയുടെ അഭിപ്രയം തേടിയിരുന്നില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. 1992 നയം തേടിയിരുന്നില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. 1992 നയം അനുസരിച്ച് ഗുജറാത്ത് സർക്കാർ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ഈ നിയമം പിന്നീട് സർക്കാർ മാറ്റിയിരുന്നു. കൂട്ടബലാൽസംഗ ക്കേസിലെ പ്രതികളെ ഇളവുകൾ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, 2022-ലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന സർക്കാരും കുറ്റവാളികളും സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ശിക്ഷിക്കപെട്ടവരിൽ ഒരാളായ ആർ. ഭഗവൻദാസ് ഷായുടെ മോചനത്തിന് 92-ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്റെ അഭിപ്രായം 2022 ജൂൺ മൂന്നിന് തേടിയിരുന്നുവെന്നും ജയിൽ ഉപദേശകസമിതി രൂപീകരിച്ചിരുന്നെന്നും ലോക്കൽ പൊലീസിനോടും അഭിപ്രായം തേടിയിരുന്നെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.