ബീഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക്; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും


പട്ന :-
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മാറിമറയുന്ന ലീഡ് നില സസ്പെൻസിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും അവസാന ലാപ്പുകളിലേക്ക് കടക്കുമ്പോൾ എൻഡിഎ ലീഡ് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. എക്സിറ്റ് പോൾ ഫലങ്ങളെ പിന്തള്ളിയാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡുയർത്താൻ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ എൻഡിഎ ഒപ്പത്തിനൊപ്പം mlm. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ കേവലഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യക്ക് മുകളിൽ എൻഡിഎക്ക് ലീഡുണ്ട്. തൊട്ടുപിന്നിൽ തന്നെയാണ് മഹാസഖ്യവുമുള്ളത്. ഒരു ഘട്ടത്തിൽ കേവലഭൂരിപക്ഷം മഹാസഖ്യവും കടന്നിരിന്നെങ്കിലും ലീഡ് നില പിന്നീട് താഴേക്ക് പോകുകയായിരുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി മൂന്നിടങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്.

മുൻ മുഖ്യമന്ത്രിയും എൻഡിഎ നേതാക്കളിൽ പ്രബലനുമായ ജിതൻ റാം മാഞ്ജി ആർജെഡിയുടെ തേജ് പ്രതാപ് യാദവ്, ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് എന്നിവർ നിലവിൽ പിന്നിലാണ്.

കനത്ത സുരക്ഷയിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്.

55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്.

ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം.

Previous Post Next Post