വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ കൊടിയിറങ്ങി


കണ്ണാടിപ്പറമ്പ് : വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം  ഞായറാഴ്ച  കൊടിയിറങ്ങി.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ  കാട്ടുമാടത്ത് എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് കൊടി ഇറക്കിയതോടു കൂടി എട്ട്ദിവസം നീണ്ടു നിന്ന മഹോത്സവത്തിനു സമാപനമായി. തിരുവപ്പന മഹോത്സവ ദിവസങ്ങളിലെല്ലാം വമ്പിച്ച ഭക്തജന പ്രവാഹമായിരുന്നു. ഭക്തജനങ്ങൾക്ക് തടസ്സം കൂടാതെ മുത്തപ്പ ദർശനം നടത്തുന്നതിനും എത്തിച്ചേരുന്ന വർക്കെല്ലാം അന്നദാനം നടത്തുന്നതിനും ക്ഷേത്ര ഭാരവാഹികൾക്ക് സാധിച്ചു. 

ശനിയാഴ്ച രാത്രി വമ്പിച്ച കരിമരുന്നു പ്രയോഗം നടന്നു. വെടിക്കെട്ട് വീക്ഷിക്കുന്നതിനുംആസ്വദിക്കുന്നതിനും വേണ്ടി എത്തിച്ചേർന്നവരെ കൊണ്ട് ക്ഷേത്ര പരിസരം ജനസാഗരമായി മാറി. ഭക്തജനങ്ങൾ റോഡിലൂടെ കൂട്ടം കൂട്ടമായി ഒഴുകി എത്തുകയായിരുന്നു മഹോത്സവ ദിവസങ്ങളിലെ വൈവിധ്യമാർന്ന കലാപരിപാടികൾ എല്ലാവർക്കും ഹൃദ്യമായിരുന്നു. കൂടാതെ  സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും അതിനോടനുബന്ധിച്ചുള്ള സെമിനാറുകളും എല്ലാവർക്കും ഉപകാരപ്രദമായിരുന്നു. ശ്രീ ചന്ദ് ഹോസ്പിറ്റൽ കണ്ണൂരിന്റെ സഹകരണത്തോടു കൂടി നടത്തിയ സൗജന്യമെഡിക്കൽ ക്യാമ്പിലും ധാരാളം രോഗികളെ പരിശോധിക്കുകയുണ്ടായി. ഉത്സവ ദിവസങ്ങളിൽ ആത്മീയ ആചാര്യന്മാർ, രാഷ്ട്രീയ നേതാക്കൾ, കലാ പ്രതിഭകൾ, വിശിഷ്ഠ വ്യക്തിത്ത്വങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നു. എല്ലാ ജാതി മതസ്ഥരും  ഒത്തൊരുമിച്ചു നടത്തിയ തിരുവപ്പന മഹോത്സവം നാടിനു തന്നെ ഒരു പുതു ചരിതം രചിക്കുകയായിരുന്നു.

Previous Post Next Post