ചന്ദ്രോപരിതലത്തിനടുത്ത് ഏറ്റവും താഴ്ന്ന ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ


ചന്ദ്രന്റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് ഒരു പടി കൂടി താഴ്ന്നിറങ്ങി ചാന്ദ്രയാന്‍ 3. വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ടതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ 'ഡീബൂസ്റ്റിങ്ങിലേക്ക്' കടന്നു. ചന്ദ്രോപരിതലത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനായി വേഗം കുറച്ച് താഴ്ന്ന ഭ്രമണ പഥത്തിലേക്ക് എത്തിക്കാന്‍ ലാൻഡറിന്റെ പ്രവേഗം കുറക്കുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിങ്. പേടകത്തിലെ ത്രസ്റ്റർ എൻജിനുകൾ വിപരീത ദിശയിൽ ജ്വലിപ്പിച്ചാണ് പ്രവേഗം കുറക്കുന്നത്.

ഡീബൂസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ 'പെരിലൂണിലേക്ക്' ഉപഗ്രഹം എത്തും. ഇവിടെ നിന്നാണ് പ്രജ്ഞാന്‍ റോവര്‍ വഹിച്ചു കൊണ്ടുള്ള വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് തയ്യാറെടുക്കുക. ഓഗസ്റ്റ് 23 വൈകുന്നേരം 5.47-ഓടെയാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.


Previous Post Next Post