കൊച്ചി:- തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. പണം തട്ടിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ശ്രീശാന്ത് പറഞ്ഞു. പരാതിക്കാരനെ കണ്ടിട്ടു പോലുമില്ല. വ്യാജ ആരോപണ ങ്ങൾ ഉന്നയിച്ചതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേ ഹം വ്യക്തമാക്കി. പണം തട്ടിയെന്ന പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെ മൂന്നു പേർക്കെതിരേ കോ ടതി നിർദേശ പ്രകാരം കണ്ണൂർ പൊലിസ് എഫ്.ഐ.ആർ രജി സ്റ്റർ ചെയ്തിരുന്നു.
കണ്ണൂർ കവിത തിയേറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലനാണ് പരാതി നൽകിയത്. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്നു പറഞ്ഞ് ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ(50), കെ. വെങ്കിടേഷ് കിനി (45) എന്നിവർ 18,70,000 രൂപവാങ്ങിയെന്നാണ് പരാതി.
2019 ലാണ് കേസിനാ സ്പദമായ സംഭവം.വില്ല ലഭിക്കാതായതോടെ വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോൾ ആദ്യം പറഞ്ഞ സ്ഥലത്ത് ശ്രീശാന്ത് ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുന്നുണ്ടെന്നും അതിന്റെ ഭാഗമാക്കാ മെന്നുമായിരുന്നു മറുപടി. തുടർന്ന് ശ്രീശാന്ത് പരാതിക്കാരനെ നേരിട്ട് കണ്ട്, തന്റെ പ്രോജക്ടിന്റെ ഭാഗമായി ഒരു വില്ല നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതി യിൽ പറയുന്നു.