മുംബൈ :- റിസർവ് ബാങ്ക് വിനിമയത്തിൽനിന്ന് പിൻവലിച്ച 2000 ൽ 97.50 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജനുവരി 31 വരെയുള്ള കണക്കാണിത്. ഇനി 8897 കോടി രൂപയുടെ നോട്ടുകൾകൂടി തിരിച്ചെത്താനുണ്ട്. അതേസമയം, 2000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.
ഒക്ടോബർ എട്ടുവരെ ഈ നോട്ടുകൾ ബാങ്കുശാഖകളിൽ നിക്ഷേപിക്കാൻ അവസരം നൽകിയിരുന്നു. അതിനുശേഷം റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ മാത്രമാണ് ഇവ മാറ്റിവാങ്ങാനാകുക. ആർ.ബി.ഐ യുടെ ഇഷ്യു ഓഫീസുകളിലെത്താൻ ബുദ്ധി മുട്ടുള്ളവർക്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം തപാലോഫീസുകൾവഴി അയച്ചുനൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതു ആർ.ബി.ഐ യിൽ ലഭിക്കുന്ന മുറയ്ക്ക് തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു വരവുവെക്കും. അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല.