കണ്ണൂർ :- കേരളത്തിൽ ഈ വർഷത്തെ കാലവർഷ മഴ കുറവ് 13 ശതമാനമെന്ന് കണക്കുകൾ. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 2018.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്തു സംസ്ഥാനത്തു ലഭിച്ചത് 1748.2 മില്ലിമീറ്റർ മഴ മാത്രം. ജൂലൈയിൽ മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. 16 ശതമാനം മഴ കൂടുതൽ ലഭിച്ചു. അതേസമയം, ജൂണിൽ 25 ശതമാനവും ഓഗസ്റ്റിൽ 30 ശതമാനവും സെപ്റ്റംബറിൽ 31 ശതമാനവുമാണു മഴക്കുറവ്. കഴിഞ്ഞ വർഷം 34 ശതമാനം മഴക്കുറവാണു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കാലവർഷ മഴ ഏറ്റവും കൂടുതൽ കിട്ടിയത് കണ്ണൂരിൽ. 15 ശതമാനം മഴയാണ് കൂടുതൽ ലഭിച്ചത്. മാഹിയിൽ 16 ശതമാനം മഴ കൂടുതൽ ലഭിച്ചു. കാസർഗോഡ് 9 ശതമാനമാണു മഴക്കുറവ്. 2603 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും ക ടുതൽ മഴക്കുറവ് ഇടുക്കിയിലാണ്. 33 ശതമാനം. വയനാട് 30 ശതമാനമാണു മഴക്കുറവ്. സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണെങ്കിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ മൂന്ന് ശതമാനം മഴ അധികം ലഭിച്ചു.