പമ്പയിൽ ചെറുവാഹനങ്ങൾ പാർക്കുചെയ്യാൻ ഹൈക്കോടതിയുടെ അനുമതി


കൊച്ചി :- ശബരിമല മണ്ഡലം, മകരവിളക്ക് കാലത്ത് പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്കുചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. ഈ ആവശ്യം ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഫയൽ ചെയ്ത ഹർജി തീർപ്പാക്കി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ ജസ്റ്റിസ് ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെതാണ് ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേക്കു ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ഹൈക്കോടതി ഉത്തരവോടെ ഏകദേശം 700 ചെറുവാഹനങ്ങൾ പമ്പയിൽ പാർക്ക് ചെയ്യാനാകും.

24 മണിക്കൂർ നേരം ഇവിടെ വാഹനം പാർക്ക് ചെയ്യാനാണ് അനുമതി. ഗതാഗതക്കുരുക്കുണ്ടായാൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹിൽടോപ്പിൻ്റെ തുടക്കത്തിൽ 10 കെ.എസ്.ആർ.ടി.സി. ബസുകൾക്ക് പാർക്ക് ചെയ്യാനും അനു മതി നൽകി. ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിനെ കെ.എസ്.ആർ.ടി. സി എതിർത്തു. വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചു. ദേവസ്വവും പോലീസും പാർക്കിങ് നിയന്ത്രിക്കണമെന്നും കോടതി നിർദേശിച്ചു. ദേവസ്വം ബോർഡിനായി അഡ്വ ജി.ബിജു ഹാജരായി.

Previous Post Next Post