കണ്ണൂർ :- കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി -ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾ മാറ്റുന്നു. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാണ് പുതിയ പേരുകൾ. എല്ലാ ടിക്കറ്റുകളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയിൽ നിന്ന് 50 രൂപയുമാക്കി. പരിഷ്കാരം ഈ മാസം അവസാനത്തോടെ നടപ്പാകും.
കുറഞ്ഞ സമ്മാനത്തുക 100 രൂപയിൽ നിന്ന് 50 രൂപയാക്കി. മൂന്നുലക്ഷം സമ്മാ നങ്ങളാണ് ഇതുവരെ നൽകിയിരുന്നത്. അത് 6.54 ലക്ഷമാക്കി. പ്രതിദിനം 1.08 കോടി ടിക്കറ്റു കളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപ സമ്മാനയിനത്തിൽ വിതരണം ചെയ്യും. രണ്ടാം സമ്മാനം പരമാവധി 10 ലക്ഷം രൂപ വരെ നൽകിയിരുന്നത് 50 ലക്ഷം രൂപ വരെയാക്കി. മൂന്നാംസമ്മാനം ഒരുലക്ഷം രൂപയായിരുന്നത് അഞ്ചു മുതൽ 25 ലക്ഷം രൂപ വരെയാകും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്നുവീതവും നാലാം സമ്മാനമായ ഒരുലക്ഷം രൂപ 12 എണ്ണവുമാണ്. അവസാന നാലക്കത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക 5,000 രൂപയാണ്. ഇതിന്റെ എണ്ണം 23-ൽ നിന്ന് 18 ആക്കി പുറത്തുവത്തുവന്നിരിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ടിക്കറ്റിൽ രണ്ടാംസമ്മാനം 40 ലക്ഷം രൂപയും മൂന്നാംസമ്മാനം 25 ലക്ഷം രൂപയുമാണ്. ഓരോ സീരീസിനും ലക്ഷം രൂപ നൽകുന്ന നാലാം സമ്മാനം 12 പേർക്ക് ലഭിക്കും.
ഇതിൻ്റെ അഞ്ചാം സമ്മാനമായ 5,000 രൂപ സമ്മാനാർഹമാകുന്നത് 19,440 ടിക്കറ്റുകൾക്കാണ്. വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസിന്റെയും ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യയുടെയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപയുമാണ്. തുടർ സമ്മാനഘടനയിൽ സ്ത്രീശക്തിയുടെതിൽ നിന്ന് വലിയ വ്യത്യാസമില്ല. പരിഷ്കരിച്ച ലോട്ടറി ടിക്കറ്റുകളിൽ ഏജന്റുമാർക്ക് സമ്മാനത്തിൻ്റെ കമ്മിഷനായി കിട്ടുന്നത് ആകെ 2,89,54,440 രൂപയാണ്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി ടിക്കറ്റിൽ രണ്ടാംസമ്മാനം 40 ലക്ഷം രൂപയും മൂന്നാംസമ്മാനം 25 ലക്ഷം രൂപയുമാണ്. ഓരോ സീരീസിനും ലക്ഷം രൂപ നൽകുന്ന നാലാംസമ്മാനം 12 പേർക്ക് ലഭിക്കും.
ഇതിൻ്റെ അഞ്ചാം സമ്മാനമായ 5,000 രൂപ സമ്മാനാർഹമാകുന്നത് 19,440 ടിക്കറ്റുകൾക്കാണ്. വ്യാഴാഴ്ച നറുക്കെടുക്കുന്ന കാരുണ്യ പ്ലസിന്റെയും ശനിയാഴ്ച നറുക്കെടുക്കുന്ന കാരുണ്യയുടെയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചുലക്ഷം രൂപയുമാണ്. തുടർ സമ്മാനഘടനയിൽ സ്ത്രീശക്തിയുടെതിൽ നിന്ന് വലിയ വ്യത്യാസമില്ല. പരിഷ്കരിച്ച ലോട്ടറി ടിക്കറ്റുകളിൽ ഏജന്റുമാർക്ക് സമ്മാനത്തിൻ്റെ കമ്മിഷനായി കിട്ടുന്നത് ആകെ 2,89,54,440 രൂപയാണ്.