പഹൽഗാം :- ഭീകരതയ്ക്കുമുൻ പിൽ സർക്കാർ മുട്ടുമടക്കില്ലെ ന്നും ജമ്മു കശ്മീരിൽ ടൂറിസം വീണ്ടും സജീവമാകുമെന്നും മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല പറഞ്ഞു. ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച ജനങ്ങളോട് നന്ദിയുണ്ടെന്നും അവർക്ക് സല്യൂട്ട് നൽകുന്നുവെന്നും പഹൽഗാമിൽ നടത്തിയ പ്രത്യേക കാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
ആയിരങ്ങളുടെ ജീവിത മാർഗമായ ടൂറിസത്തെ സംഘർഷങ്ങളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്തണം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാരുമായി ചേർന്നു നടപ്പിലാക്കും. കഴിഞ്ഞയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 'സമാധാനത്തിന്റെ ശത്രുക്കൾക്ക് നമ്മെ തൊടാനാവില്ല. ജമ്മു കശ്മീർ ഭയരഹിതമായി കരുത്തോടെ നിലകൊള്ളും'- ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിനുശേഷമുള്ള ആദ്യവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കശ്മീരിലെയും മറ്റു സംസ്ഥാനങ്ങളിലെയും ടൂർ ഓപ്പറേറ്റർമാരുമായും ഒമർ കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിനുശേഷം കശ്മീരിലെ 50 ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്.