കൊച്ചി :- സ്കൂളുകളിൽ അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികളുടെ കണക്ക് എടുക്കുമ്പോൾ ആധാർ നിർബന്ധമാക്കിയത് ശരിവെച്ച് ഹൈക്കോടതി. ജീവനക്കാരുടെ തസ്തികനിർണയത്തിൻ്റെ ഭാഗമായാണ് വിദ്യാർഥികളുടെ കണക്കെടുക്കുന്നത്. ഇതിൽ ക്രമക്കേട് ഉണ്ടാകാതിരിക്കാനാണ് ആധാർ നിർബന്ധമാക്കിയത്. ഇതാണ് ജസ്റ്റിസ് ഡി.കെ സിങ് ശരിവെച്ചത്. കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി തസ്തിക നിലനിർത്തുന്നത് തടയാനും ഇരട്ടിപ്പ് തടയാനുമാണ് ആധാർ നിർബന്ധമാക്കിയതെന്ന് കോടതി വിലയിരുത്തി.
തൃശ്ശൂർ മാളയിലെ സെയ്ന്റ് ആന്റണീസ് എയ്ഡഡ് എൽ.പി സ്കൂൾ മാനേജരുടെ ഹർജി തള്ളിയാണ് ഉത്തരവ്. ഹർജിക്കാരൻ്റെ സ്കൂളിൽ മൂന്നു കുട്ടികൾക്ക് ആധാർ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.