മെഴുകിന്റെ വില കുതിക്കുന്നു ; മെഴുകുതിരി നിർമാണ മേഖല പ്രതിസന്ധിയിൽ


കൊച്ചി :- പാരഫിൻ വാക്‌സി(മെഴുക്)ൻ്റെ വില വർധന മൂലം സംസ്ഥാനത്തെ മെഴുകുതിരി നിർമാണ മേഖല പ്രതിസന്ധി യിൽ. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ചെന്നൈ പെ ട്രോളിയം കോർപ്പറേഷൻ റിഫൈനറിയും അസം ഓയിൽ റി ഫൈനറിയും ക്രൂഡ് ഓയിൽ വില ഉയരാത്തപ്പോഴും മെഴുക് വില വർധിപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

റിഫൈനറികൾ 2025 ജനുവരി മുതൽ മെഴുകിന് അൻ പത് രൂപയോളം വില വർധിപ്പിച്ചിരുന്നു. ഇതോടെ ഒരു കി ലോഗ്രാം മെഴുകിൻ്റെ വില 150 രൂപയോളമെത്തി. ഗാർഹിക-പ്രാർഥന ആവശ്യങ്ങൾക്കായാണ് മെഴുകുതി രി ഉപയോഗിക്കുന്നത്. അശാസ്ത്രീയമായ വിലനിർണയം മെ ഴുകുതിരി വില ഉയരാനും ഉപഭോഗം കുറയാനും കാരണമാ കുമെന്ന് കേരള കാൻഡിൽ മാനുഫാക്‌ചറേഴ്‌സ് അസോ സിയേഷൻ അഭിപ്രായപ്പെട്ടു. മെഴുക് വില കുറയ്ക്കാൻ അടി യന്തര ഇടപെടൽ ഉണ്ടാകണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനോട് ആവശ്യപ്പെട്ടതായും സംഘടന അറിയിച്ചു.*

Previous Post Next Post