കഞ്ചാവും ഹാഷിഷ് ഓയിലുമായി 48 വയസ്സുകാരൻ പിടിയിൽ


തളിപ്പറമ്പ് :- നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിനിടെ സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ.ജോസഫിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ 21 ഗ്രാം ഹാശിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂർ നിഷാദ് മോൻ A C വയസ്സ് 48 എന്നയാളെയാണ് പിടികൂടിയത്. ഇയാൾ മുൻ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്.

തളിപ്പറമ്പ് മേഖലയിലും പൂവം കാഞ്ഞിരങ്ങാട് മേഖലയിലും മയക്കുമരുന്നുകൾ എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയ ഇയാൾ കേരളത്തിലെ പുറത്ത് വാഹനവുമായി പോയാൽ മംഗാലാ പുരത്ത് നിന്ന് തിരികെ വരുമ്പോഴാണ് ലഹരി ഉൽപ്പന്നങ്ങൾ കൊണ്ടുവന്നത്. ഇയാളുടെ  സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അസി: എക്സൈസ് ഇൻസ്പെക്ടർ മലപ്പട്ടം അഷറഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഇബ്രാഹിം ഖലീൽ, നികേഷ്, ഫെമിൻ സിവിൽ എക്സൈസ് ഓഫീസർ വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.



Previous Post Next Post