ശനിയാഴ്ച്ചകൾ പ്രവൃത്തി ദിവസം തന്നെ , ഫോക്കസ് ഏരിയ മാറ്റില്ല ,21 മുതൽ മുഴുവൻ സമയ ക്ലാസുകൾ


തിരുവനന്തപുരം :-
വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം പൂർത്തിയായി.

പ്രധാന യോഗ തീരുമാനങ്ങൾ ഇവയൊക്കെയാണ്.

1) 1 മുതൽ 9 വരെ ക്ലാസുകളിൽ  മാർച്ച് 31 വരെ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതും ഏപ്രിൽ 10നകം പരീക്ഷ നടത്തുന്നതുമായിരിക്കും. ചോദ്യങ്ങൾ SCERT തയാറാക്കി നൽകുന്നതാണ്.

2) പ്രഖ്യാപിച്ച പരീക്ഷാ തീയതികളും ഫോക്കസ് ഏരിയയും സർക്കാരിൻ്റെ Credibility യുടെ പ്രശ്നമായതിനാൽ മാറ്റാനാവില്ല.

3) Feb. 21 മുതൽ വിദ്യാലയങ്ങൾ പരിപൂർണ്ണമായി തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി ജില്ലാ കളക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.21 നകം PTA, ക്ലാസ് PTA യോഗങ്ങളും ചേരും.

4) Feb. 21 മുതൽ ഓൺലൈൻ ക്ലാസ് നിർബന്ധമല്ല.ആവശ്യമുള്ളവർക്ക് എടുക്കാവുന്നതാണ്.വിക്ടേഴ്സ് ക്ലാസ് തുടരും.

5) രക്ഷിതാക്കൾക്കും കുട്ടികൾക്കും Mobile ഉപയോഗത്തിൽ ബോധവൽക്കരണം നൽകും.

6) K TET, ഉച്ചഭക്ഷണം, തുടങ്ങിയ വിഷയങ്ങളിൽ പരീക്ഷകൾക്ക് ശേഷം പ്രത്യേക യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതാണ്.ഈ കാര്യങ്ങളിൽ അദ്ധ്യാപക സംഘടനകൾ നിവേദനം എഴുതി നൽകേണ്ടതാണ്.

7) അദ്ധ്യാപക സംഘടനകളുടെ ആവശ്യപ്രകാരം കോവിഡിൻ്റെ പ്രത്യേക സാഹചര്യത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശനിയാഴ്ചകൾ മാത്രം പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് പുതിയ ഉത്തരവിറക്കും.

8) ഉച്ചഭക്ഷണച്ചെലവ് വർദ്ധിപ്പിച്ച് നൽകാൻ കഴിയുമോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കും.

9) അദ്ധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കില്ല.അദ്ധ്യാപകരെ മാനിക്കുന്നു.എന്നാൽ ചട്ടം 60 A പ്രകാരം ചുമതല ഓർമ്മിപ്പിക്കുകയാണ് ചെയ്തത്.

10) പൂവച്ചൽ സ്കൂളിൽ ശിരോവസ്ത്രം ധരിച്ച കുട്ടികളെ മാത്രം പങ്കെടുപ്പിച്ച് പ്രാർത്ഥന ചൊല്ലിച്ച സംഭവം ബോധപൂർവമല്ല.യാദൃശ്ചികമാണ്.സ്കൂളുകളെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കില്ല.(NTU ആണ് ഈ കാര്യം ഉന്നയിച്ചത് ).

11) കുട്ടികൾ യൂണിഫോം ധരിക്കണം.എന്നാൽ ധരിക്കാത്ത കുട്ടികളെ ശിക്ഷിക്കില്ല.

Previous Post Next Post