കണ്ണൂർ :- ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മേലെ ചൊവ്വയിലെ മേൽപ്പാലം നിർമ്മാണം യാഥാർത്ഥ്യമാകുന്നു. ഒക്ടോബർ ആദ്യവാരം നിർമ്മാണോദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതിനു മുൻപ് തന്നെ പ്രവൃത്തി തുടങ്ങിയേക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മേൽപ്പാലം നിർമിക്കാനുള്ള ടെൻഡർ നേടിയത്. 24.54 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുക. ടെൻഡറിന് ശേഷമുള്ള സാങ്കേതിക തടസ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി ഉടൻ നിർമ്മാണം തുടങ്ങാനാണ് റോഡ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർ. ബി.ഡി.സി.കെ ആലോചിക്കുന്നത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാറിലെവ്യവസ്ഥ അതിനു മുൻപെ തന്നെ പൂർത്തിയാക്കാനുള്ള പരിശ്രമം നടത്തിയേക്കും.
കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വയിലെ മേൽപ്പാലം. അതുയാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തിനും കാത്തിരിപ്പിനു വർഷങ്ങളുടെ പഴക്കമുണ്ട്. 2016ലാണ് അടിപ്പാതയ്ക്കുള്ള പദ്ധതി റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്പ്മെന്റ് കോർപറേഷൻ തയ്യാറാക്കുന്നത്. 2018ൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങി 2021 ൽ പൂർത്തിയായി ഇതിനു ശേഷമാണ് അടിപ്പാത കുടിവെള്ള പെപ്പുകൾ തകർക്കുമെന്ന പ്രശ്നം ഉയർന്നു വന്നത്. ഇവിടെ ഭൂമിക്കടിയിലുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ്‌ലൈൻ മാറ്റണമെങ്കിൽ അഞ്ചുകോടിയോളം രൂപ ചെലവുവരും മെന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ കണക്ക്. മാത്രമല്ല പ്രവൃത്തിക്കിടെ എന്തെങ്കിലും സംഭവിച്ചാൽ കണ്ണൂർ നഗരത്തിലെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥയുമുണ്ടാകും.
ഇതോടെയാണ് 2023 ൽ ബദലായി മേൽപ്പാലമാകാമെന്ന് തീരുമാനിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്. പദ്ധതിക്ക് കിഫ്ബി അംഗീകാരം കിട്ടുകയും ചെയ്തു. 2024 ൽ റീ ടെൻഡറിനുള്ള നടപടികൾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് റീ ടെൻഡർ വിളിച്ചുവെങ്കിലും ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുടുങ്ങി മുൻപോട്ടു പോയില്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ടെൻഡർ വിളിച്ചപ്പോൾ മൂന്ന് കമ്പിനികൾ പങ്കെടുത്തു. ഇതിൽ ഊരാളുങ്കലിനാണ് ടെൻഡർ ലഭിച്ചത്. 424. 60 മീറ്റർ നീളവും ഒൻപതു മീറ്റർ വീതിയു മാണ് നിർദ്ദിഷ്ട മേൽപ്പാലത്തി ൻത്. ഇതിൽ ഏഴു മീറ്ററാണ് ഗതാഗതത്തിന് ഉപയോഗിക്കുക. രണ്ടു സർവീസ് റോഡുകൾ ഉൾപ്പെടെ ആകെ 24 മീറ്ററാകും വീതി.ആറു പിയറുകളിലായാണ് പാലം നിർമ്മിക്കുക. നടുവിലത്തെ പിയർ 35 മീറ്ററുണ്ടാകും. സർവീസ് റോഡിന് 600 മീറ്റർ നീളവും ഓവുചാൽ ഉൾപ്പെടെ ഏഴു മീറ്റർ വീതിയുമുണ്ടാകും. മേലെ ചൊവ്വയിലെ കുരുക്കഴിക്കാൻ നേരത്തെ അടിപ്പാതയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വാട്ടർ അതോറിറ്റിയുടെ പ്രധാന സംഭരണിയിലേക്കും കണ്ണൂർ നഗരത്തിലേക്കുമുള്ള കുടിവെള്ള പെപ്പ് ലൈൻ മാറ്റുന്നതിലെ പ്രായോഗികവും സാങ്കേതികവുമായ ബുദ്ധിമുട്ടു കൾ പരിഗണിച്ചാണ് മേൽപ്പാലം പണിയാൻ തീരുമാനിച്ചത്.