തലശ്ശേരി :- എ.ഡി.എം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ യിൽ ജില്ലാ സെഷൻസ് കോടതി ജഡി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. അഡ്വ. കെ. വിശ്വനാണ് ദിവ്യയുടെ അഭിഭാഷ കൻ. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോ സിക്യൂട്ടർ കെ. അജിത്കുമാർ ഹാജരാകും. പോലീസ് റിപ്പോർട്ട് അദ്ദേഹം ഹാജരാക്കും. ജാമ്യാപേക്ഷയെ എതിർത്ത് കക്ഷിചേർന്ന നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷയ്ക്കുവേ ണ്ടി അഡ്വ. ജോൺ എസ്. റാൽഫ് ഹാജരാ കും. മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. സജിത കഴി ഞ്ഞ ദിവസം വക്കാലത്ത് നൽകിയിരുന്നു. 18- നാണ് ദിവ്യയ്ക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയെ തിരേ ചുമത്തിയത്.
14-ന് രാവിലെ കണ്ണൂരിൽ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായ കളക്ടർ അരുൺ കെ. വിജയൻ പി.പി. ദിവ്യയെ കണ്ടി രുന്നു. വൈകീട്ട് മൂന്നിന് എ.ഡി.എമ്മിന് യാ ത്രയയപ്പ് നൽകുന്ന കാര്യം സംസാരിച്ചപ്പോൾ പങ്കെടുക്കാൻ സമ്മതിച്ചതായി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. മുൻകൂർ ജാ മ്യാപേക്ഷയിയിലെ പ്രധാന വാദം ഇതാണ്. ദി വ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കളക്ടർ കഴിഞ്ഞ ദിവസം ആവർത്തിച്ചത്.