തലശ്ശേരി :- ജില്ലാ കോടതി കെട്ടിടസമുച്ചയം ഡിസംബർ 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അവലോ കനയോഗം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെഷൻസ് ജഡ്ഡി കെ.ടി നിസാർ അഹമ്മദ് അധ്യക്ഷനായി. കുടുംബകോടതി ജഡി കെ.ജെ.ആൽബി, അഡീഷ ണൽ സെഷൻസ് ജഡ്ഡിമാരായ റൂബി കെ. ജോസ്, ജെ.വിമൽ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ബി. കരുണാകരൻ, ജില്ലാ ഗവ. പ്ലീഡർ കെ.അജിത്കുമാർ, ബാർ അസോസിയേഷൻ സെക്രട്ടറി ജി.പി.ഗോപാലകൃഷ്ണൻ, അഭിഭാ ഷകരായ കെ.വിശ്വൻ, എം.ഷ റഫുദ്ദീൻ, വിനോദ്‌കുമാർ ചമ്പ ളോൻ, വി.രത്നാകരൻ, പ്രീതി പറമ്പത്ത്, യു.ഗീത, ശിരസ്തദാർ വി.മനോജ്‌കുമാർ, എ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കിഫ്ബിയിൽ നിന്നുള്ള 57 കോടി രൂപ ചെലവഴിച്ചാണ്ട് കെട്ടിടം നിർമിച്ചത്. നിലവിൽ നാലേക്കർ സ്ഥലത്ത് വിവിധ കെട്ടിട ങ്ങളിലായി 14 കോടതികൾ പ്ര വർത്തിക്കുന്നുണ്ട്. പുതിയ കെ ട്ടിടത്തിൽ 136 മുറികളുണ്ട്. കോടതിയിലെത്തുന്ന സാക്ഷികൾക്കുള്ള വിശ്രമ മുറി, ബാങ്ക്, പോസ്റ്റ് ഓഫീസ്, കാ ന്റീൻ എന്നിവ പുതിയ കെട്ടി ടത്തിലുണ്ടാകും. ഭിന്നശേഷി സൗഹൃദമാണ് കെട്ടിടം. മുലയൂ ട്ടൽ കേന്ദ്രം, അഭിഭാഷകർക്കും വനിതാ അഭിഭാഷകൾക്കും ഗുമ സ്ഥൻമാർക്കും പ്രത്യേകം വിശ്രമ മുറി, ലൈബ്രറി സൗകര്യം, ശീതീ കരിച്ച ഓഡിറ്റോറിയം, വൈദ്യു തി ലഭ്യമാക്കാൻ സോളാർ സൗ കര്യം, വാഹനപാർക്കിങ് സൗക ര്യം എന്നിവയുണ്ട്.
1802-ലാണ് തലശ്ശേരിയിൽ കോടതി തുടങ്ങിയത്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് പുറമെ, നാല് അഡീഷണൽ ജില്ലാ കോടതി, കുടുംബ കോടതി, മോട്ടോർ ആക്സിഡ ന്റ് ക്ലെയിംസ് ട്രിബ്യൂണൽ, പോക്സോ സ്പെഷ്യൽ കോടതി, രണ്ട് അസിസ്റ്റന്റ് സെഷൻസ് കോടതി, ചീഫ് ജുഡീഷ്യൽ മജി സ്ട്രേട്ട് കോടതി, രണ്ട് മജിസ്ട്രേ ട്ട് കോടതി എന്നിവയാണുള്ളത്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിജിലൻസ് കോടതി പുതിയ കെട്ടിടത്തിലെക്ക് മാറും. വ്യവസായ ട്രിബ്യൂണൽ ക്യാമ്പ് സിറ്റിങ്, കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ ക്ക് അനുവദിച്ച കേരള അഡ്‌മി നിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നീ വയും ഇവിടെ പ്രവർത്തിക്കും.
പൈതൃക കെട്ടിടങ്ങളിൽ പ്ര വർത്തിക്കുന്ന ജില്ലാ സെഷൻസ് കോടതി, മുൻസിഫ് കോടതി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എന്നിവ നിലവിലുള്ള കെട്ടിടത്തിൽ തുടരും. സ്പീക്കർ എ.എൻ.ഷംസീർ ചെ യർമാനും ജില്ലാ സെഷൻസ് ജഡി കെ.ടി.നിസാർ അഹമ്മദ് ജനറൽ കൺവീനറുമായ സം ഘാടകസമിതി പ്രവർത്തിച്ചുവ രികയാണ്.