കണ്ണൂർ :- ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. ഇരുകൂട്ടരുമെടുത്ത 500 കേസിലാണ് ഇത്രയും അറസ്റ്റ്. വടക്കൻ ജില്ലകളിൽ ഏറ്റവുമധികം അറസ്റ്റ‌് നടന്നത് കണ്ണൂരിലാണ്. ഫെബ്രുവരി 22ന് ആരംഭിച്ച പൊലീസിന്റെ ഡി ഹണ്ട് ഓപ്പറേ ഷനിൽ ഈ മാസം 20 വരെ 438 കേസാണ് എടുത്തത്. 60 ഗ്രാം എംഡിഎംഎയും 76 കിലോഗ്രാം കഞ്ചാവും പിടികൂടി.ഈ മാസം അഞ്ചിനാണ് എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ആരംഭിക്കുന്നത്. 59 കേസിൽ 4 കിലോ കഞ്ചാവും 3.76 ഗ്രാം എംഡിഎംഎയും എക്സൈസ് പിടികൂടി.
വരുംദിവസം പൊലീസും എക്സൈസും സംയുക്ത പരി ശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ് പറഞ്ഞു. ഒന്നിലധികം തവണ പിടിയിലാകുന്നവർക്കെ തിരെ പൊലീസിൻ്റെ കാപ്പ നിയമ വും എക്സൈസിന്റെ പിറ്റ് എൻ ഡിപിഎസ് നിയമവും ചുമത്തുന്നുമുണ്ട്. കാപ്പ ചുമത്തിയാൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. പിറ്റ് എൻ ഡിപിഎസ് പ്രകാരം കരുതൽതട ങ്കലിൽ പാർപ്പിക്കും. തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവതിക്കെതിരെ പിറ്റ് എൻഡിപിഎ സ് ചുമത്താൻ ശുപാർശ ചെയ്തി ട്ടുണ്ട്. ജില്ലയിലെ ആദ്യ പിറ്റ് എൻ ഡിപിഎസ് ആകും ഇത്.