കണ്ണൂർ :- റെയിൽവേ സ്റ്റേഷനിൽ പെട്ടെന്നുണ്ടാവുന്ന ലിഫ്റ്റ് തകരാർ പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു ആഭ്യന്തര സംവിധാനത്തിന് രൂപം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂ നാഥ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്ക് നിർദ്ദേശം നൽകി. ഇത്തരം സന്ദർഭങ്ങൾ ഭാവിയിൽ ആവർത്തിക്കുത്. ലിഫ്റ്റിൽ കുടുങ്ങുന്നവരെ സഹായിക്കാൻ ആളുകളെ നിയോഗിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജീവനക്കാർക്കും യാത്രക്കാർക്കും ലിഫ്റ്റിൽ തകരാർ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് അവബോധം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിൽ നാലുപേരടങ്ങുന്ന കുടുംബം കുടുങ്ങിയ സംഭവത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ലിഫ്റ്റിൽ കുടുങ്ങിയതിനെ തുടർന്ന് വന്ദേ ഭാരത് തീവണ്ടിയിലെ യാത്ര മുടങ്ങിയ കുടുംബത്തിന് പകരം യാത്രയ്ക്കുള്ള ക്രമീകരണം നടത്തിയതായി കണ്ണൂർ സ്റ്റേഷൻ മാനേജർ കമ്മീഷനെ അറിയിച്ചു.വൈദ്യുതി സപ്ലൈയിലുണ്ടായ തകരാർ കാരണമാണ് ലിഫ്റ്റ് പ്രവർത്തിക്കാതെയായതെന്ന് റയിൽവേ പറയുന്നു.. റയിൽവേയ്ക്ക് ഇത് അപ്രതീക്ഷിതമായിരിക്കാമെന്ന് കമ്മീഷൻ അനു മാനിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.