തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്‌മെൻ്റിൽ ഇടം ലഭിച്ചത് 2,49,540 പേർക്ക്. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യഘട്ടത്തിൽ ലഭിച്ചിരി ക്കുന്നത്. അതിൽ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേ ക്ഷിച്ചവരാണ്. സർക്കാർ, എയ്ഡഡ് എയ്‌ഡഡ് സ്‌കൂളുകളിലെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്മെന്റിനു ശേഷം 69,034 സീറ്റുകളാണ് ശേഷിക്കുന്നത്. 1.6 ലക്ഷത്തിലേ റെ അപേക്ഷകർക്ക് ഇനി അലോട്‌മെന്റ് ലഭിക്കാനുണ്ട്.
ജനറൽ വിഭാഗത്തിലെ 1,57,137 സീറ്റുകളിൽ 1,57,110 എണ്ണ വും അലോട്ട് ചെയ്തതിട്ടുണ്ട്. ശേഷിക്കുന്നത് 27 എണ്ണം മാ ത്രം. പട്ടിക ജാതി സീറ്റുകളിൽ 14098 എണ്ണവും പട്ടിക വർഗ സീറ്റുകളിൽ 17,094 എണ്ണവും ഇഡബ്ല്യുഎസിൽ 10,694 സീറ്റും ബാക്കിയുണ്ട്. മറ്റു സംവരണ വിഭാഗങ്ങളിൽ ശേഷിക്കുന്ന സീറ്റുകൾ ഇങ്ങനെയാണ്: ഈഴവ, തിയ്യ, ബിലവ- 268, മുസ്ലിം-3740, ക്രിസ്ത‌്യൻ ഒബിസി-1246, ഹിന്ദു ഒബിസി-857, ധീവര-2442, വിശ്വകർമ-97, കുശവൻ-1571, കുഡുംബി- 2156, ഭിന്നശേഷി-3501, കാഴ്ചപരിമിതർ-976, ഭാഷ ന്യൂനപക്ഷം -47. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ മൂന്നാം അലോട്മെന്റിൽ ജന റൽ വിഭാഗത്തിലേക്കു മാറ്റും.
10,16 തീയതികളാണ് രണ്ടും മൂന്നും അലോട്മെന്റുകൾ. സ്പോർട്സ് ക്വോട്ടയിലെ 8199 സീറ്റുകളിൽ 6121 എണ്ണം അലോട്ട് ചെയ്തു. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ 1529 സീറ്റിൽ 1314 എണ്ണം അലോട്ട് ചെയ്‌തു. വൊക്കേഷനൽ ഹയർ സെക്കൻഡറി അലോട്‌മെന്റും പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി പുനഃപരിശോധനാ ഫലം ഉൾപ്പെടുത്തി യാണ് അലോട്മെൻ്റ് നൽകിയിരിക്കുന്നത്.
അലോട്മെന്റ് ലഭിച്ചവർക്ക് ഇന്നു രാവിലെ 10 മുതൽ 5ന് വൈകിട്ട് 5 വരെ സ്‌കൂളുകളിൽ പ്രവേശനം നേടാം. രക്ഷിതാ വിനൊപ്പമെത്തി രേഖകൾ ഹാജരാക്കി നിശ്ചിത ഫീസ് അട ച്ചാണു പ്രവേശനം നേടേണ്ടത്. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്മെൻ്റ് ലഭിച്ചവർ സ്‌ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ ലഭിച്ചവർക്ക് സ്‌ഥിരപ്രവേശനമോ താൽക്കാ ലിക പ്രവേശനമോ നേടാം. അടുത്ത അലോട്‌മെൻ്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ അതനുസരിച്ച് മാറാൻ ഇവർക്ക് അവസരമുണ്ടാകും. ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാ നും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽ കണം. അലോട്മെൻ്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്‌മെന്റുക ളിൽ പരിഗണിക്കില്ല.