പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവിൽ 28 കോടി രൂപ ചെലവിൽ ബസ് സ്‌റ്റാൻഡ് കോംപ്ലക്സും മൾട്ടി ലവൽ കാർ പാർക്കിങ് സിസ്റ്റവും സ്ഥാപിക്കുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവ് ബസ് സ്‌റ്റാൻഡിൽ പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകിയത്.
കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിഫ്ബി പദ്ധതികളുടെ നിർവഹണ ഏജൻസിയായ ഇംപാക്‌ട് കേരളയ്ക്കാണ് ചുമതല. പ്രധാന തീർഥാടനകേന്ദ്രമായ പറശ്ശിനിക്കടവിലെ ബസ് സ്റ്റാൻഡ് നിലവിൽ ഏറെ പരിമിതികളിലാണ്.