ഒറ്റപ്പാലം :- മുൻഗണനാ റേഷൻകാർഡ് ഉപയോഗിക്കാത്തവർക്കെതിരേ ഭക്ഷ്യവകുപ്പ് നടപടിക്കൊരുങ്ങുന്നു. മൂന്ന് മാസത്തിനിടെ ഒരു തവണ പോലും ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ പൊതുവി ഭാഗത്തിലേക്ക് മാറ്റും. ഇവർക്ക് ആനുകൂല്യം ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് നടപടിക്ക് ഒരുങ്ങുന്നത്.
അന്ത്യോദയ അന്നയോജന (എഎവൈ-മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽപ്പെട്ട റേഷൻ വാങ്ങാത്തവർക്കെതിരെയാണ് നടപടിയുണ്ടാവുക. 42.22 ലക്ഷം മുൻഗണനാ റേഷൻ കാർഡുക ളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ അഞ്ച് ശതമാനം കാർഡുകൾ റേഷൻ ആനുകൂല്യം ഉപയോഗിക്കുന്നില്ലെന്നാണ് പ്രാഥമിക കണ ക്കെടുപ്പിലെ കണ്ടെത്തൽ. മരിച്ചുപോയവരും അനർഹമായി തുടരു ന്നവരും ഉൾപ്പെടുന്ന കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിനുമുൻപ് ഇവരുടെ വാദം കേൾക്കും. മൂന്ന് മാസം റേഷൻ വാങ്ങാത്തതിൻ്റെ സാഹചര്യമറിയാനാണിത്. ചികിത്സയ്ക്കായി വീ ട്ടിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യമുണ്ടായതുൾപ്പടെ കൃത്യ മായ കാരണം ബോധിപ്പിക്കാനായാൽ മാത്രമാണ് മുൻഗണയിൽ തുടരാൻ അനുവദിക്കുക. എച്ച്ഐവി ബാധിതർ, അർബുദരോഗ മുള്ളവർ, ഓട്ടിസം, ഗുരുതര ശാരീരിക മാനസിക വെല്ലുവിളി നേ രിടുന്നവർ, വൃക്കയോ ഹൃദയമോ മാറ്റിവെച്ചവർ, ഡയാലിസിസ് ചെ യ്യുന്നവർ, പക്ഷാഘാതമുള്ളവർ തുടങ്ങിയവരുൾപ്പെട്ടവർക്ക് മുൻ ഗണനാ കാർഡുകൾ നൽകുന്നുണ്ട്.