തീവണ്ടിയാത്രയ്ക്ക് ഭീഷണിയായി പാളങ്ങൾക്കരികെയുള്ള സ്വകാര്യഭൂമിയിലെ മരം മുറിക്കാൻ ആവശ്യപ്പെട്ട് റെയിൽവേ


കണ്ണൂർ :- തീവണ്ടിയാത്രയ്ക്ക് ഭീഷണിയായി പാളങ്ങൾക്കരികെ നൂറുകണക്കിന് മരങ്ങൾ. സ്വകാര്യഭൂമിയിലെ മരം മുറിക്കാൻ ആവശ്യപ്പെട്ട് റെയിൽവെ. റെയിൽവേ നോട്ടീസ് നൽകിയിട്ടും ഉടമകൾ തയ്യാറാകുന്നില്ല. ഒരു മരം വൈദ്യുതലൈനിൽ വീണാൽ റെയിൽവേക്ക് ചുരുങ്ങിയത് കാൽലക്ഷം രൂപ നഷ്ടം വരും. തീവണ്ടി പിടിച്ചിടുന്നത് മൂലം ആയിരക്കണക്കിന് യാത്രക്കാരുടെ സമയനഷ്ടം വേറെയും. 

കഴിഞ്ഞമാസം പാലക്കാട്/തിരുവനന്തപുരം ഡിവിഷനുകളിലായി 25 ഇടങ്ങളിൽ മരം പൊട്ടിവീണിരുന്നു. എഴുപതോളം തീവണ്ടി സർവീസുകൾ തടസ്സപ്പെട്ടു. 25000 വോൾട്ട് പ്രവഹിക്കുന്ന വൈദ്യുതലൈനിൽ മരം വീണാൽ തീവണ്ടി ഗതാഗതം തടസ്സപ്പെടുമെന്ന് മാത്രമല്ല, അപകടവും സംഭവിക്കും. വൈദ്യുതലൈനിൽ ഉപയോഗിക്കുന്ന കോപ്പർവയർ പൊട്ടിയാൽ ചുരുങ്ങിയത് അഞ്ച്/പത്ത് മീറ്റർ എങ്കിലും മാറ്റണം. ഒരു മീറ്ററിന് ഏകദേശം ഒരുകിലോയോളം ഭാരമുണ്ട്. ഇതിന് മാത്രമായി 15,000-ലധികം രൂപ വരും.

കഴിഞ്ഞ മഴയിൽ പല സ്ഥലത്തും 35 മീറ്റർ വരെ കമ്പി മാറ്റിയി ട്ടുണ്ട്. വൈദ്യുതലൈൻ സജ്ജമാ ക്കാനുള്ള ട്രാക്ഷൻ യൂണിറ്റ്, ജീ വനക്കാർ ഉൾപ്പെടെ മണിക്കൂറു കളുടെ അധ്വാനം ഉണ്ട്.റെയിൽവേ ലൈനിൽനിന്ന് നാലുമീറ്റർവരെയുള്ള ഭാഗങ്ങ ളിൽ മരം മുറിച്ചുമാറ്റിയിരുന്നു. എന്നാൽ നാലുമീറ്ററിനപ്പുറമു ള്ള വലിയ മരങ്ങൾ ലൈനിലേ ക്ക് വീഴുന്നതാണ് റെയിൽവേയ്ക്ക് ഭീഷണിയാവുന്നത്. വ്യക്തികൾ മരം മുറിച്ചുമാറ്റാത്ത സാഹച ര്യത്തിൽ റെയിൽവേ ജില്ലാഭര ണകൂടങ്ങൾക്ക് കത്ത് നൽകി യിരുന്നു. ഉടമകൾ മരം മുറിച്ചുമാറ്റാത്ത സ്ഥലങ്ങളിൽ ചില തദ്ദേശ സ്ഥാ പനങ്ങൾ ഇടപെട്ട് മുറിക്കാൻ തു ടങ്ങിയിട്ടുണ്ട്. മുറിക്കുന്ന മരത്തി ന് റെയിൽവേ നഷ്ടപരിഹാരം നൽകാത്തതാണ് ഉടമകൾ താ ത്പര്യം കാണിക്കാത്തതിന് പ്രധാന കാരണം.


Previous Post Next Post