ന്യൂഡൽഹി :- ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് ചികിത്സയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ. ഇൻഷുറൻസ് ക്ലെയിമുകൾ പരിശോധിക്കാനുള്ള നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച് പോർട്ടലിൻ്റെ നടത്തിപ്പ് ആരോഗ്യമന്ത്രാലയത്തിൽ നിന്ന് ധനമന്ത്രാലയത്തിലേക്ക് മാറ്റാനാണ് ആലോചന. ധനമന്ത്രാലയത്തിനുകീഴിലെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് പോർട്ടൽ കൊണ്ടുവരും.
മെഡിക്ലെയിമുകൾക്കായുള്ള കേന്ദ്രീകൃത സംവിധാനമായാണ് പോർട്ടൽ പ്രവർത്തിക്കുന്നത്. എന്നാൽ, ഒരേ ചികിത്സയ്ക്ക് ആശുപത്രികൾ വ്യ ത്യസ്തനിരക്ക് ഈടാക്കുന്നതുതടയാൻ നില വിൽ സംവിധാനമില്ല. വിവിധ ഇൻഷുറൻസ് കമ്പനികളും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധ യിൽപ്പെടുത്തിയിട്ടുണ്ട്. വിവിധ ചികിത്സ യ്ക്ക് നിരക്ക് ഏകീകരിക്കുന്നതടക്കം ക്ലെ യിമുകൾ സുതാര്യമാക്കാൻ ഉദ്ദേശിച്ചു ള്ളതാണ് പുതിയ ശ്രമമെന്ന് അധികൃ തർ പറഞ്ഞു. രോഗികളെ പ്രവേശിപ്പി ക്കുമ്പോൾത്തന്നെ ഇൻഷുറൻസ് വിവ രങ്ങൾ ചോദിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ചികിത്സ നിരക്കാണ് പല സ്വകാര്യ ആശുപത്രികളും ഈടാക്കാ റുള്ളതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.