ചെറുവാഞ്ചേരി▾:-കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിന് ഇടയിലുണ്ടായ ബോംബേറില്‍ കാല് നഷ്ടമായ ഡോ. അസ്ന വിവാഹിതയായി.ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് വരന്. ചെറുവാഞ്ചേരി പൂവത്തൂരിലെ അസ്നയുടെ വീട്ടിലായിരുന്നു ചടങ്ങുകള്‍.
രാഷ്ട്രീയ സംഘര്‍ഷത്തില്‍ കുട്ടിക്കാലത്ത് വലത് കാല് നഷ്ടപ്പെട്ട അസ്ന, അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്.2000 സെപ്റ്റംബര്‍ 27-ന് തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഇരയാണ് അസ്ന.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇടെയുണ്ടായ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബ് പതിച്ചത് വീടിൻ്റെ മുറ്റത്ത് കളിക്കുകയായിരുന്ന ആറ് വയസ്സുകാരിയായ അസ്നയുടെ ദേഹത്തായിരുന്നു.ബോംബേറില്‍ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സക്കിടെ മുട്ടിന് കീഴെ വച്ച് കാല് മുറിച്ചുമാറ്റി. മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് നേടിയത്. സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ വടകരയിലെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്.