കണ്ണൂർ:-മട്ടന്നൂരിൽ ഓൺലൈൻ തട്ടിപ്പിൽ ഡോക്ടറുടെ നാല് കോടി തട്ടിയ കേസിൽ നിർണ്ണായക അറസ്റ്റ്. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ് ഷാ, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്.
കണ്ണൂർ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ചെന്നെയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ട്രേഡിംഗിൽ അമിത ലാഭം വാഗ്‌ദാനം ചെയ്താണ് വൻ തട്ടിപ്പ് സംഘം നാലു കോടി 43 ലക്ഷം രൂപ തട്ടിയത്. പ്രതികളുടെ അക്കൗണ്ടിൽ എത്തിയത് 40 ലക്ഷം രൂപയാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ 10 സംസ്ഥാനങ്ങളിലുള്ളവരാണെന്നും പോലീസ് പറഞ്ഞു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ മട്ടന്നൂർ സ്വദേശിയാണ് തട്ടിപ്പിനിരയായത്.