തൃശൂർ :- 2024-25 വർഷം ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ജനുവരി 15 വരെ 18 ശൈശവ വിവാഹങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. 2023-24 വർഷത്തിൽ ഇത് 14ഉം, 2022-23 വർഷത്തിൽ ഇത് 12ഉം ആണ്. ഈ വർഷത്തിൽ നടന്ന 18 ശൈശവ വിവാഹങ്ങളിൽ 10 എണ്ണവും നടന്നിട്ടുള്ളത് തൃശൂർ ജില്ലയിലാണ്. മൂന്ന് ശൈശവ വിവാഹങ്ങളാണ് രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്ത് നടന്നത്. മൂന്നാം സ്ഥാനത്തുള്ള < പാലക്കാടും തിരുവനന്തപുരത്തും രണ്ട് വീതം ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും ഒന്ന് വീതം ശൈശവ വിവാഹങ്ങൾ ഈ വർഷം മാത്രം നടന്നിട്ടുണ്ട്. ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവുണ്ടായതായാണ് ദി ന്യൂ ഇന്ത്യൻ എക‌്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. 2022-23 വർഷത്തിൽ 108 ശൈശവ വിവാഹങ്ങൾ ഔദ്യോഗികമായി തടഞ്ഞിരുന്നു.
2023-24ൽ ഇത് 52 ആയും 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ 48 ആയും കുറഞ്ഞു. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 2500 രൂപ പ്രതിഫലം നൽകുന്ന സംസ്ഥാനത്തിന്റെ പൊൻവാക്ക് പദ്ധതിപ്രകാരം 2022-2023 ൽ എട്ട് ബാലവിവാഹങ്ങൾ തടയാൻ കഴിഞ്ഞിരുന്നു. 2023-24ൽ ഏഴ് കേസുകളും 2024- 25 ൽ 10 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. നിരീക്ഷണം ശക്തമായതിനാലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. എന്നാൽ ഇതിനിടയിലും ശിശുവിവാഹങ്ങളിൽ വർദ്ധനവുണ്ടാകുന്നത് ആശങ്കാജനകമാണെന്നും ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തിരുന്നു. 14കാരിയുടെ വിവാഹ നിശ്ചയം നടത്തിയ സംഭവത്തിൽ വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കും, വിവാഹ നിശ്ചയത്തിൽ പങ്കെടുത്തവർക്കുമെതിരെയാണ് കാടാമ്പുഴ പൊലീസ് കേസെടുത്തത്. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹ നിശ്ചയമാണ് മലപ്പുറത്ത് നടന്നത്. കേരള സർവകലാശാലയിലെ ജനസംഖ്യാ വകുപ്പുമായി ഏകോപിപ്പിച്ച് സംസ്ഥാനത്തെ ബാല വിവാഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടക്കുന്നുണ്ട്. 2022-23 ൽ, റിപ്പോർട്ട് ചെയ്യപ്പെട്ട 12 സംഭവങ്ങളിൽ 11 എണ്ണം പാലക്കാടും മലപ്പുറത്തുമാണ്. 2023-24 ൽ, മലപ്പുറത്തും തൃശൂരും നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. ആറ് കേസുകൾ പാലക്കാടും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2024-25 ൽ, സംസ്ഥാനത്തെ ആകെ കേസുകളുടെ പകുതിയിലധികവും റിപ്പോർട്ട് തൃശൂർ ജില്ലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ശൈശവ വിവാഹങ്ങളെ പ്രതിരോധിക്കുന്നതിലും കുറവുണ്ടായി
ബാലവിവാഹ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ മലപ്പുറത്ത് കാര്യക്ഷമമാണ് എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. 2022-23 ൽ 56 ബാലവിവാഹങ്ങൾ തടയാൻ കഴിഞ്ഞു. 2023-24 ൽ 21, 2024-25 8 17, 2024-25 8 ബാലവിവാഹങ്ങളും തടയാൻ കഴിഞ്ഞു. കൃത്യമായ പെടലുണ്ടായതിനെത്തുടർന്ന് ഇടുക്കിയിൽ ഒരു കേസു പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. തൃശൂരിൽ മൂന്ന് സംഭവങ്ങൾ മാത്രമാണ് തടയാൻ കഴിഞ്ഞത്. വീടുകളിലെ സാമ്പത്തിക അസ്ഥിരത, ചില ഗ്രാമീണ മേഖലകളിൽ ബാല വിവാഹത്തിന് ലഭിക്കുന്ന സാമൂഹിക സ്വീകാര്യത എന്നിവ ഇത്തരം കേസുകളുണ്ടാവാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. സ്ത്രീകളെ വീട്ടുജോലികളിൽ മാത്രം ഒതുക്കുന്ന പ്രവണത മധ്യവർഗക്കാർക്കിടയിൽ പോലും സജീവമാണ്. ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതായുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്.