ചെന്നൈ:-ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.
സിനിമയിലെത്തിയത് 1978 ൽ പുറത്തിറങ്ങിയ ‘ആരവ’ത്തിലൂടെയാണ്. എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു അദ്ദേഹം. . മലയാളത്തിൽ ഭരതൻ ചിത്രം ‘തകര’യിലൂടെ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, ചാമരം, അഴിയാത കോലങ്ങൾ, മധുമലർ, കാതൽ കഥൈ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.