തിരുവനന്തപുരം :- സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ കെഎസ്ആർടിസിക്ക് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. സംസ്ഥാന വ്യാപകമായി 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു.
നാശനഷ്ടം 25 ലക്ഷത്തിൽ കൂടുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് 2432 ബസുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു.