വാക്സിനില്ല ; 14 മാസത്തിനിടെ സംസ്ഥാനത്ത് മുണ്ടിനീര് സ്ഥിരീകരിച്ചത് 74,300 കുട്ടികൾക്ക്


കോട്ടയം :- 14 മാസത്തിനിടെ സംസ്ഥാനത്ത് 74,300 കുട്ടികൾക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2017-നുശേഷം മുണ്ടിനീര് അടക്കമുള്ള മൂന്നു രോഗങ്ങളെ ചെറുക്കുന്ന എംഎംആർ വാക്സിൻ നൽകാത്തതാണ് രോഗബാധ കൂടാൻ കാരണം. കേന്ദ്രസർക്കാരാണ് വാക്സിൻ ഡോസ് അനുവദിക്കുന്നത്. 2017-ൽ കേന്ദ്ര ആരോഗ്യമ ന്ത്രാലയം തയ്യാറാക്കിയ വാക്സി നേഷൻ പട്ടികയിൽ എംഎം ആർ ഉൾപ്പെടുത്തിയില്ല. മീ സിൽസ്, റൂബെല്ല (എംആർ) വാക്സിൻമാത്രമാണ് കേന്ദ്രം വി തരണംചെയ്യുന്നത്. 

കേരളം കു റച്ചുകാലത്തേക്ക് എഎംആർ വാക്സിൻ വാങ്ങി കുട്ടികൾക്ക് നൽകിയെങ്കിലും തുടർന്നിവ മുണ്ടിനീര് വ്യാപ നം കണ്ട സാഹ ചര്യത്തിൽ 2017-ലെ നയം തിരു ത്തി എംഎം ആർ അനുവദി ക്കണമെന്ന് സം സ്ഥാന ആരോ ഗ്യവകുപ്പ് കേന്ദ്ര ത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.വയനാട്ടിൽ ഒരു സ്കൂൾ 29 ദിവസം അടച്ചിടേണ്ടിവന്നു. ആലപ്പുഴയിൽ എട്ട് സ്കൂളുകൾ 21 ദിവസം ക്ലാസ് ഒഴിവാക്കി.കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും കൂടുതലാ യി രോഗം റിപ്പോർട്ട് ചെയ്തു.ഇവിടെയും സ്കൂളുകൾ ഒരാഴ്ച യ്ക്കുമേൽ അടച്ചിട്ടു. വൈറസാണ് മുണ്ടിനീര് ബാ ധയ്ക്കു കാരണം. ഗുരുതരസാഹചര്യത്തിൽ പ്രത്യുത്പാദനവ്യവ സ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്.

Previous Post Next Post