കണ്ണൂർ:-പാട്യം മുതിയങ്ങയിൽ കാണാതായ വിനോദ് ഭവനിൽ നളിനി(70)യുടെ മൃതദേഹം കണ്ടെത്തി. തോട്ടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചനിലയിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കാണാതായത്.
മുതിയങ്ങയിലെ വീടിന് സമീപത്തെ തോട്ടിൽ വീണെന്ന കുടുംബങ്ങളുടെ സംശയത്തിൽ ആണ് സമീപത്തെ പുഴയിലുൾപ്പെടെ തിരച്ചിൽ നടത്തിയത്. കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പി. ഷാനിത്തിന്റെ നേതൃത്വത്തിൽ ഫയർ റെസ്‌ക്യു ഓഫീസർമാരായ നിരൂപ്, രോഹിത്,ഹോം ഗാർഡ്മാരായ സരുൺ, മനോജ് എന്നിവരാണ് തിരച്ചിൽ നടത്തിയത്.
വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപ പ്രദേശത്തൊക്കെ തിരച്ചിൽ നടത്തിയിരുന്നു. നളിനി വീടിന് സമീപത്തെ തോട്ടിൽ വീണോ എന്ന കുടുംബങ്ങളുടെ സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിയിച്ച പ്രകാരം കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്,മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്‌സും, സ്‌കൂബ ടീമും, നാട്ടുകാരും, ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തിയത്