അഹമ്മദാബാദ് :- അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 പേരുടെ മൃതദേഹം കുടുംബാംഗങ്ങൾക്കു കൈമാറി. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ 274 പേർ മരിച്ചുവെന്നാണു കരുതുന്നത്. ഡിഎൻഎ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ മരണസംഖ്യയിൽ വ്യക്തത വരൂ.
അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ ഉൾപ്പെടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. മരിച്ച എല്ലാവരുടെയും ഡിഎൻഎ പരിശോധനാ നടപടികൾ ഇന്നു വൈകിട്ടോ നാളെ രാവിലെയോ പൂർത്തിയാകുമെന്നു സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.