തിരുവനന്തപുരം :- പ്ലസ്‌വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവം തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
പ്ലസ് വൺ മൂന്നാംഘട്ട അലോട്മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ചൊവ്വാഴ്ച അഞ്ചുവരെ പ്രവേശനം നേടാം. മുഖ്യഘട്ടത്തിൽ 3.12 ലക്ഷം പേർക്കാണ് അലോട്മെന്റ് ലഭിച്ചത്. 4,688 സീറ്റുകൾ ബാക്കിയുണ്ട്. മൂന്നാം അലോട്മെൻ്റിൽ സ്പോർട്സ് ക്വാട്ട പ്രവേശനവും നടക്കും. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാൽ പ്രവേശനത്തിന് പരിഗണിക്കാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്‌മെന്റ്റ് ലഭിക്കാത്തവർക്കും സപ്ലിമെൻ്ററി അലോട്മെൻ്റിനായി സമർപ്പിക്കുന്ന ഒഴുവുകളിലേക്ക് അപേക്ഷ പുതുക്കി നൽകാം.
സപ്ലിമെന്ററി അലോട്മെന്റിനുള്ള സീറ്റൊഴിവ് 28-ന് പ്രസിദ്ധീകരിക്കും
പ്ലസ്‌വൺ ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുള്ള സീറ്റൊഴിവ് 28-ന് ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്മെന്റ് ലഭിക്കാത്ത അപേക്ഷകർ സൈറ്റിലെ സീറ്റൊഴിവ് പരിശോധിച്ച് ഓപ്ഷൻ
പുതുക്കി നൽകിയാലേ സപ്ലിമെൻ്ററി അലോട്മെൻ്റിനു പരിഗണിക്കൂ. ഈ ഘട്ടത്തിൽ പുതിയ അപേക്ഷകളും സ്വീകരിക്കും.
മാനേജ്മെൻ്റ്, കമ്യൂണിറ്റി സീറ്റിലെ പ്രവേശനം 27നു പൂർത്തിയാക്കും. തുടർന്ന്, ഈ വിഭാഗങ്ങളിൽ മിച്ചംവരു ന്ന സീറ്റ് പൊതുമെറിറ്റിലേക്കു മാറ്റും. ഇതിനൊപ്പം, ഞായറാഴ്ച പ്രസിദ്ധീകരി ച്ച മൂന്നാം അലോട്‌മെൻ്റിനുശേഷം മി ച്ചമുള്ള 4,688 സീറ്റും ഈ അലോട്മെ ൻ്റിൽ ഉൾപ്പെട്ടവർ സ്‌കൂളിൽ ചേരാത്തതിനാൽ ഒഴിവാകുന്ന സീറ്റും ചേർത്താ ണ് ആദ്യ സപ്ലിമെൻ്റററി അലോട്‌മെൻ്റ് നടത്തുക.
പരമാവധി മൂന്ന് സപ്ലിമെൻ്ററി അലോട്‌മെൻ്റുകളാണ് പരിഗണിക്കുന്നത്. പ്ര വേശനനടപടി പൂർത്തിയാക്കി ജൂലായ് 27-ന് പ്രവേശനം അവസാനിപ്പിക്കും. മൂന്നാം അലോട്മെൻ്റിൽ ഉൾപ്പെട്ടവർ ബുധനാഴ്ച വൈകീട്ട് അഞ്ചിനു മുൻപ് സ്‌കൂളിൽ ചേരണം. ആദ്യ അലോട്‌മെ ൻ്റുകളിൽ താത്കാലിക പ്രവേശനത്തിൽ തുടർന്നവർ സമയപരിധിക്കുള്ളിൽ സ്ഥിരംപ്രവേശനം നേടണം. അല്ലെങ്കിൽ അലോട്മെന്റ്റ് റദ്ദാകും.