മനുഷ്യാവകാശ കമ്മീഷന്റെ ഇടപെട്ടു, തൊക്കിലങ്ങാടി നടപ്പാതയുടെ നിർമ്മാണം മുടങ്ങില്ല


കണ്ണൂർ :- നിർമ്മലഗിരി തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹൈസ്ക്കൂളിലെ കുട്ടികളും നിരവധി വീട്ടുകാരും ഉപയോഗിക്കുന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി നടപ്പാതയുടെ നിർമ്മാണത്തിന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശപ്രകാരം കൂത്തുപറമ്പ എഡ്യുക്കേഷൻ സൊസൈറ്റി സ്ഥലം വിട്ടു കൊടുത്തു. സ്വകാര്യവ്യക്തികളുടെ സ്ഥലം നടപ്പാതാ നിർമ്മാണത്തിന് വിട്ടുകൊടുക്കാത്തതു കാരണം കൂത്തുപറമ്പ നഗരസഭ അനുവദിച്ച 2023-24 വർഷത്തെ 28 ലക്ഷം രൂപയുടെ പദ്ധതി നഷ്ടപ്പെട്ടതിനെ തുടർന്നാണ് കമ്മീഷൻ ഇടപെട്ടത്. നടപ്പാതയുടെ 60 മീറ്റർ , വയൽ ഭാഗമാണ്. എഡ്യുക്കേഷൻ സൊസൈറ്റി ഒഴികെ ബാക്കിയുള്ളവർ സ്ഥലം വിട്ടുകൊടുത്തതായി മുൻസിപ്പാലിറ്റി സെക്രട്ടറി കമ്മീഷനെ അറിയിച്ചു. അതിനാൽ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞില്ല.

കമ്മീഷൻ ഇക്കഴിഞ്ഞ ജൂൺ 21 ന് കണ്ണൂരിൽ നടത്തിയ സിറ്റിംഗിൽ സൊസൈറ്റി പ്രസിഡന്റിനെ നേരിൽ കേട്ടു. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിർദ്ദേശപ്രകാരം ജൂലൈ 18 ന് നടന്ന സിറ്റിംഗിൽ നടപ്പാതക്ക് സ്ഥലം വിട്ടുകൊടുത്തു കൊണ്ടുള്ള രേഖകൾ സൊസൈറ്റി അധികൃതർ കമ്മീഷനിൽ ഹാജരാക്കി.അടുത്ത പ്രോജക്റ്റ് റിവിഷനിൽ നടപ്പാത നിർമ്മാണത്തിന് അംഗീകാരം നൽകുന്നതാണെന്ന് സിറ്റിംഗിൽ ഹാജരായ മുൻസിപ്പാലിറ്റി സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സാങ്കേതിക തടസങ്ങൾ പരിഹരിച്ച സാഹചര്യത്തിൽ എത്രയും വേഗം നടപ്പാതാ നിർമ്മാണം ആരംഭിക്കണമെന്ന് കമ്മീഷൻ, സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികൾ മുൻസിപ്പാലിറ്റി സെക്രട്ടറി 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം. കാസർകോട് സ്വദേശി സരസ്വതി വാകയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.



Previous Post Next Post