സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. ഇന്നലെ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. ഇതാണ് സ്വര്ണവിലയെ തളർത്താനുള്ള കാരണം. ചൊവ്വാഴ്‌ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില. ആദ്യമായി 82000 കടന്ന സ്വർണവില ഇന്നലത്തെ ഇടിവോടെ 82000 ത്തിന് താഴേക്കെത്തി. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,520 രൂപയാണ്. ജിഎസ്‌ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ഡോളർ ശക്തി പ്രാപിച്ചിട്ടുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപിച്ചവർ ലാഭമെടുത്ത് പിരിഞ്ഞതാണ് വില നേരിയ തോതിൽ ഇടിയാനുള്ള കാരണം. വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10190 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെറെ വില 8370 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6515 ആണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ഗ്രാമിന് വർദ്ധിച്ചത് 12 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 132 രൂപയാണ്.

സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിൽ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നാൽ ദീപവലിയോടെ സ്വർണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഡോളറിനെ മറികടന്ന് സ്വർണം ഗ്ലോബൽ കറൻസിയായി മാറുകയാണ്.

Previous Post Next Post