തിരുവനന്തപുരം :- സംസ്ഥാനത്ത് ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്‌തിഷ്‌ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിൽ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു. ചർച്ചയിൽ ആരോഗ്യ വകുപ്പിനെതിരെയും സർക്കാർ നയങ്ങൾക്കെതിരെയും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു. എന്നാൽ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും വീണ ജോർജ് മറുപടി പറഞ്ഞു.
അമീബിക്ക് മസ്‌തിഷ്‌ക ജ്വരം അപൂർവ്വ രോഗമാണ് എല്ലാ ജലാശയത്തിലും അമീബ സാധ്യതയുണ്ട്. രോഗം കണ്ടെത്തിയാൽ ചികിത്സ നൽകി. കൃത്യമായ സമയത്ത് രോഗം കണ്ടെത്താനും ചികിത്സ നൽകാനും കഴിഞ്ഞു. രോഗം കണ്ടെത്തിയപ്പോൾ തന്നെ ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 2024 ൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ചികിത്സിക്കുന്നതിനായി കൃത്യമായ ഗൈഡ് ലൈൻ നിർമ്മിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്‌തു എന്ന് മന്ത്രി സഭയിൽ വ്യക്തമാക്കി.
കേരളം ആരോഗ്യ മേഖലയിൽ അമേരിക്കൻ ഐക്യനാടുകളേക്കാൾ മുന്നിലാണെന്നും കേരളം പോലൊരു സംസ്ഥാനത്തിന് അത് അഭിമാനമാണ്. എന്നാൽ പ്രതിപക്ഷം അത് അഭിമാനമായല്ല അപമാനമായാണ് കണക്കാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഇരുട്ടിൽ തപ്പകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു എന്നാൽ യാഥാർത്ഥ്യത്തിൽ ഇരുട്ടിൽ തപ്പുന്നത് പ്രതിപക്ഷമാണെന്ന് മന്ത്രി സഭയിൽ തിരിച്ചടിച്ചു. നിപ്പ പോലുള്ള രോഗത്തെ കേരളം പിടിച്ചുകെട്ടിയിട്ടുള്ളതാണെന്നും മരണ നിരക്ക് 33 ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ മങ്കി പോക്‌സ് പോലുള്ള രോഗങ്ങളെ ഉൾപ്പെടെ പിടിച്ചു കെട്ടുവാൻ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്. ചികിത്സ രംഗത്തിലുണ്ടായ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ അപചയങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. കാത് ലാബുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എൽഡിഎഫിൻ്റെ ഭരണ നേട്ടമാണെന്നും സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ സൗകര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ മന്ത്രി യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയിലെ വീഴചകളെയും ചൂണ്ടിക്കാണിച്ചു.
