വയനാട് :- വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തമെന്ന് മന്ത്രി ടി സിദ്ദിഖ്. തുരങ്കപാത നിർമാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങി. അപകടത്തിന്റെ വ്യാപ്തി കൂട്ടിയത് ഇതാണെന്ന് മന്ത്രി ടി സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു. തുരങ്കപാത നിർമാണ കമ്പനിക്ക് വീഴ്‌ച പറ്റിയെന്നും മന്ത്രി ആരോപിച്ചു. അപകട മുന്നറിയിപ്പ് കൊങ്കൺ കമ്പനി അവഗണിച്ചെന്ന് മന്ത്രി വമർശിക്കുന്നു.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തൊഴിലാളികൾ വന്ന ബസിന് മുകളിലേക്കും തൊഴിലാളികൾ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം.
