കുറ്റ്യാട്ടൂർ :- തളിപറമ്പ് നിയോജക മണ്ഡലത്തിലെ വേശാല 174 നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളക് പൊടി എറിഞ്ഞതായി പരാതി.
തളിപറമ്പ് മണ്ഡലത്തിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് രംഗത്തെത്തിയിട്ടുണ്ട്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അബ്ദുൾ റഷീദ് പറഞ്ഞു.
അതേസമയം മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന സിപിഎം നേതാവുമായ എംവി ഗോവിന്ദൻ മാഷ് വ്യക്തമാക്കി.