വരൾച്ച തടയാൻ മുഴുവൻ വീടുകളിലെയും കിണർ റീചാർജ്ജിംഗുമായി കുറ്റ്യാട്ടൂർ

കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ കോമക്കരി വാർഡ് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ വീട്ടിലെയും കിണർ റീചാർജ് ചെയ്ത് വരൾച്ചയെ ഒരു പരിധിവരെ തടയിടാനാണ് ശ്രമം.മുഴുവൻ കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ സർവ്വേ പ്രവർത്തനം നടന്നുവരുന്നു. മഴയ്ക്ക് മുന്നേ മഴവെള്ള കൊയിത്തിന് ആരംഭം കുറിക്കുകയാണ്  ലക്ഷ്യം.

പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ഒന്നാണ് കോമക്കരി. നാലുഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ട ചരിഞ്ഞ പ്രദേശമാണ്. അതുകൊണ്ട് തന്നെ മഴ പെയ്തു വെള്ളം പുഴയിലേക്ക് വേഗത്തിൽ ഒഴുകിപ്പോകും.

24 ലക്ഷം രൂപതൊഴിലുറപ്പ് പദ്ധതിയിൽ ഈ പദ്ധതി ക്കായി 24 ലക്ഷം രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.ഒരുവീട്ടിന്ഏകദേശം15,000 രൂപയോളം ചിലവ് വരുന്ന ഈ പദ്ധതി പ്രകാരം ഒരു വീട്ടു കാർക്ക് 1000 രൂപ മാത്രമേ തുടക്കത്തിൽ മുടക്കേണ്ടതുള്ളൂ.മാത്രവുമല്ല, രണ്ടുദിവസത്തെ തൊഴിലുറപ്പ് കൂലി ഓരോ വീട്ടുകാരുടെയും അക്കൗണ്ടിൽ വരും. അപ്പോൾ വെറും 400 രൂപയോളം മാത്രമേ പദ്ധതിക്കായ് വീട്ടുകാർക്ക് ചിലവ് വരികയുള്ളൂ.

തൊഴിലുറപ്പ് വഴി പറമ്പുകളിലെ  വരമ്പിടലും മഴക്കുഴി നിർമ്മിച്ചതും മൂലം ഒരു പരിധിവരെ മണ്ണൊലിപ്പും കൂടെ വെള്ളത്തെ സംഭരിക്കുവാനും സാധിച്ചെന്ന് വാർഡ് മെമ്പറും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി. നിജിലേഷ് പറഞ്ഞു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ  വരൾച്ച വലിയ രീതിയിൽ ഉണ്ടാകാറുണ്ടെന്നും അതുകൊണ്ട് ഇത്തരം റീചാർജ്ജുകൾ ഭൂമിക്ക് ആവശ്യമായി വന്നിരിക്കുകയാണെന്നും ഈ പദ്ധതി മറ്റ് വാർഡിലും നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെജി പറഞ്ഞു.

Previous Post Next Post