കണ്ണൂർ :- ഓടികൊണ്ടിരുന്ന ബസിന്റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി മരിച്ചു. വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്റെ മകൻ ജോയൽ (23) ആണ് മരിച്ചത്. കണ്ണൂർ കണ്ണോത്തുംചാലിൽ ഇന്നലെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്
ചെറുപുഴയിലെ റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം. ജോയലും സുഹൃത്തും ബൈക്കിൽ ബസിന് പിന്നാലെ മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങി ബസ്ചെയ്‌സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽപെടുകയായിരുന്നു.
ഉടൻ തന്നെ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോയൽ ഈ കമ്പനിയുടെ തന്നെ ബസിൽ പോയിരുന്നതായിരുന്നു കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
അമ്മ : ലിസമ്മ (കരിമ്പം പെരുമത്ര കുടുംബാംഗം).
സഹോദരൻ : ലിയോ (കുറുമാത്തൂർ വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർഥി)
സംസ്‌കാരം ഇന്ന് ഫെബ്രുവരി 28 വ്യാഴാഴ്ച ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.