വൈശാഖോത്സവത്തിന്റെ സാഹചര്യത്തിൽ കൊട്ടിയൂരിലെ കടകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നടത്തി


കൊട്ടിയൂർ :- കൊട്ടിയൂർ വൈശാഖോത്സവം ആരംഭിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്‌ക്വാഡ് വ്യാപകമായ പരിശോധന നടത്തി. ഉത്സവച്ചന്തയിൽ പ്രവർത്തനമാരംഭിക്കാനിരുന്ന രണ്ട് കടകളിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന വ്യാജ ബയോക്യാരി ബാഗുകളും വ്യാജ പേപ്പർ കപ്പുകളും പിടിച്ചെടുത്തു. ഇത്തരം വ്യാജ ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്ന ഏജൻസികളെക്കുറിച്ച് ചെറുകിട കച്ചവടക്കാരിൽനിന്ന് സ്ക്വാഡിന് വ്യക്തമായ സൂചന ലഭിച്ചതിൻ്റെഅടിസ്ഥാനത്തിൽ കർശന നടപടികൾ സ്വീകരിക്കും. മാലിന്യങ്ങൾ തരംതിരിക്കാതെ കടയുടെ പരിസരത്ത് കൂട്ടിയിട്ടതിന് നീണ്ടുനോക്കിയിലെ ഡെമാർട്ട് സൂപ്പർമാർക്കറ്റിന് 1000 രൂപ പിഴ ചുമത്തി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരും.

ഒറ്റത്തവണ ഉപയോഗ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ ആദ്യതവണ പതിനായിരം രൂപയും രണ്ടാംതവണ 25,000 രൂപയും വീതം പിഴ ഈടാക്കും. 50 മൈക്രോണിൽ കൂടുതൽ കനമുള്ള പ്ലാസ്റ്റിക് കവറുകൾ മാത്രമേ മുൻ കൂട്ടി പായ്ക്കുചെയ്ത് വിൽക്കുന്ന ഉത്പന്നങ്ങൾക്ക് ഉപയോ ഗിക്കാൻ പാടുള്ളൂ. റീസൈക്കിൾ ചെയ്യാൻ സാധിക്കാ നേരിയ കവറുകൾ ഉപയോഗിക്കരുത്. ഉത്സവനഗരി യിലെ ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ബിന്നുകളിൽ ജൈവ, അജൈവ മാലിന്യങ്ങൾ കൃത്യമായി തരം തിരിക്കാതെ സൂക്ഷിച്ചതായി കണ്ടാൽ പിഴചുമത്തുന്നതുൾ പ്പെടെയുള്ള നടപടികളെടുക്കുമെന്നും ജില്ലാ എൻഫോഴ്‌‌സ്മെന്റ്  സ്ക്വാർഡ് അറിയിച്ചു. 


Previous Post Next Post