കണ്ണൂര്‍ :- മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് കഥാകൃത്ത് ടി പത്മനാഭന്‍ രംഗത്ത്. 'താൻ ഇന്ത്യയിലെ പഴക്കം ചെന്ന കോൺഗ്രസുകാരനാണ് എല്ലാവരുമായും അടുത്ത ബന്ധം ഉണ്ട് മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മൂന്ന് പേരാണ് ഉള്ളത് രമേശ് ചെന്നിത്തലയുമായും കെ സി വേണുഗോപാലുമായി അടുത്ത ബന്ധം ഉണ്ട് വി ഡി സതീശനുമായി അത്ര അടുത്ത ബന്ധമില്ല ഇതിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് കെ സി വേണുഗോപാലിനാണ് അത് നാട്ടുകാരനായത് കൊണ്ടല്ല. കെ സിയുടെ കുടുംബവുമായും അടുത്ത ബന്ധം ഉണ്ട്. കെ സി വേണുഗോപാൽ പാവപ്പെട്ടവനോട് കരുണ ഉള്ള ആൾ പൊതുപ്രവർത്തകന് വേണ്ട ഗുണം ആണത് പാർലമെന്‍റിലും നിയമസഭയിലും കഴിവ് തെളിയിച്ചിട്ടുണ്ട്' - ടി പത്മനാഭൻ പറഞ്ഞു.
'കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരനാണ്. രാഹുൽ ഗാന്ധിയെ പിന്നിൽ നിന്ന് നയിക്കുന്നത് കെ സിയാണ് രാഹുൽ ഗാന്ധി പൊട്ടനൊന്നും അല്ല കഴിവിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ഒരാളെ മിത്രമായി സ്വീകരിക്കൂ. ഇതും വേണുഗോപാലിന്‍റെ പ്ലസ് പോയിന്‍റാണ്. വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന പ്രചാരണം നടക്കുന്നുണ്ട്. സ്റ്റേറ്റിന്‍റെ ചിലവിന്‍റെ ഒരു ചെറിയ അംശം മാത്രമേ ഉപതെരഞ്ഞെടുപ്പിന് ചിലവാകു'യെന്നും അദ്ദേഹം പറഞ്ഞു
ഇടത് പക്ഷം ക്ഷണിച്ചു വരുത്തിയ തോൽവിയാണിത് പൊതുവികാരം സതീശന് അനുകൂലം എന്ന് തോന്നുന്നില്ല ഫ്ലെക്സ് വയ്ക്കുന്നത് ആണോ വ്യക്തിത്വം ഇത്ര വിഡ്ഢികൾ ആണോ ജനങ്ങളെന്നും അദ്ദേഹം ചോദിച്ചു സതീശൻ പൊരുതിയില്ല എന്ന് പറയുന്നില്ല രമേശ് ചെന്നിത്തല എത്ര ആരോപണങ്ങൾ കൊണ്ടുവന്നു അർഹത മൂന്ന് പേർക്കും ഉണ്ട് സൈബർ ആക്രമണം തനിക്ക് ബാധകമല്ല സ്വന്തം നമ്പർ പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു
