ഇന്ന് ജി. ശങ്കരക്കുറുപ്പ് - ചരമദിനം


മലയാളത്തിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂൺ 3 ന്‌, ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2ന്‌ അന്തരിച്ചു.

ജീവിതരേഖ


1901 ജനനം

1919 വൈക്കം കോൺവെന്റ് സ്കൂളിൽ അധ്യാപകൻ

1926 തൃശൂർ ട്രെയിനിങ് കോളേജിൽ

1937 എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകൻ

1961 കേരള സാഹിത്യ അക്കാദമി പുരസ്കാരം

1963 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

1965 ജ്ഞാനപീഠം

1978 മരണം

കൃതികൾ


സൂര്യകാന്തി (1933)

നിമിഷം (1945)

ഓടക്കുഴൽ (1950)

പഥികന്റെ പാട്ട് (1955)

വിശ്വദർശനം (1960)

മൂന്നരുവിയും ഒരു പുഴയും (1963)

ജീവനസംഗീതം (1964)

സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)

പൂജാപുഷ്പം ( 1969‌)

ഉപന്യാസങ്ങൾ

ഗദ്യോപഹാരം (1947)

മുത്തും ചിപ്പിയും (1958)

ആത്മകഥ

ഓർമ്മയുടെ ഓളങ്ങൾ 

തർജ്ജമകൾ

മേഘച്ഛായ ( കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം )

ഗീതാഞ്ജലി ( ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം )

വിലാസലഹരി (1931) (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം)


ജീവചരിത്രങ്ങൾ

ടിപ്പു

ഹൈദരാലി

ബാല കവിതാ സമാഹാരങ്ങൾ

ഓലപ്പീപ്പി

കാറ്റേ വാ കടലേ വാ

ഇളംചുണ്ടുകൾ

വാർമഴവില്ലേ


പുരസ്കാരങ്ങൾ

1961ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1967ൽ സോവിയറ്റ് ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു.1965-ൽ ഓടക്കുഴൽ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.

വിമർശനം

വളരെയധികം നിരൂപക ശ്രദ്ധ നേടിയിട്ടുള്ള കവിതകളാണ് ജിയുടേത്. സുകുമാർ അഴീക്കോട് രചിച്ച "ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു" എന്ന ഖണ്ഡന നിരൂപണം നിരവധി അനുകൂല-പ്രതികൂല സംവാദങ്ങൾക്ക് കാരണമായി.

Previous Post Next Post