കണ്ണൂർ :സംസ്ഥാനത്ത് ഓണം ബംബർ ലോട്ടറിയുടെ വില്പനയിൽ വൻ വർധന. ജില്ലാ ലോട്ടറി ഓഫീസിൽ നിലവിൽ എത്തിയ 1,50,000 ടിക്കറ്റിൽ 1,43,600 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഭാഗ്യാന്വേഷികൾ കൂടിയതോടെ ലോട്ടറി ഓഫീസിലെ ടാർഗറ്റ് 5,40,000 ടിക്കറ്റായി ഉയർന്നു. വരുംദിവസങ്ങളിൽ കൂടുതൽ ടിക്കറ്റ് എത്തും. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ടിക്കറ്റ് വില്ലനയിൽ വർധനവാണ് ഉണ്ടായിട്ടുള്ളത്. കടകളിൽനിന്ന് മാത്രമല്ല, റോഡിരികിൽ നടന്ന് ടിക്കറ്റ് വില്പന നടത്തുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. തിരുവോണം ബംബർ ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയത്. അന്ന് സംസ്ഥാനത്ത് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്ന ത്. എന്നാൽ, ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ വിറ്റുപോയി. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്.
പത്തുസീരീസുകളിലായി ഒന്നാംസമ്മാനം നൽകുന്നത് 25 കോടി രൂപയാണ്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിൻ്റെ അതേ നമ്പരുകൾക്ക് സമാശ്വാസസമ്മാനമായി അഞ്ചുലക്ഷം രൂപ വീതം ലഭിക്കും.25 കോടി രൂപ ഒന്നാം സമ്മാനം എന്നത് മാത്രമല്ല, ഓണം ബംബറിൻ്റെ പ്രത്യേകത. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വിതം 20 പേർ ക്ക് ലഭിക്കും. സമ്മാനം നേടുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റ്റിന് നൽകുന്ന കമ്മി ഷൻ കൂടി ലഭിക്കുമ്പോൾ ഇക്കുറി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതി കളാണ്. മൂന്നാംസമ്മാനമായി 20 പേർക്ക് 50 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാന മായി 10 പേർക്ക് അഞ്ചുലക്ഷം രൂപ വീതം നൽകും. അഞ്ചാംസമ്മാനമാ യി 10 പേർക്ക് രണ്ടുലക്ഷം രൂപ ലഭി ക്കും. കൂടാതെ, 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ ഒൻപതിനാണ് നറുക്കെടുപ്പ്.