കണ്ണൂർ :- സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ, പഠന സാമഗ്രികൾ, ലഘുപാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്കൂൾ മുറ്റത്തേക്കെത്തിച്ച സ്കൂഫെ അഥവാ 'സ്കൂൾ കഫെ' പദ്ധതി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിക്കുന്നു. ജനപ്രീതി കണക്കിലെടുത്ത് കുടുംബശ്രീ സംസ്ഥാന മിഷൻ സംസ്ഥാന വ്യാപക മായി 'മാ കെയർ' എന്നപേരിൽ മുഴുവൻ സ്കൂളുകളിലും യൂഫെ പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
കുടുംബശ്രീ ജില്ലാമിഷന്റ യും ജില്ലാപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ണാടി പ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ ആദ്യ യൂഫെക്ക് ലഭിച്ച ജനകീയപിന്തുണയും സംരംഭകർക്ക് ലഭിച്ച വരുമാനവുമാണ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കാൻ കുടുംബശ്രീ ജില്ലാമിഷനെ പ്രേരിപ്പിച്ചത്. ഉച്ചസമയത്ത് സദ്യ, ബിരി യാണി, കുഴിമന്തി, ചപ്പാത്തി എന്നീ വിഭവങ്ങളും മറ്റ് സമയങ്ങളിൽ ചെറുകടികൾ, കാപ്പി, ലൈം ജ്യൂസ്, ചായ എന്നിവയും സ്കൂഫെയിൽ ലഭിക്കും. ലഹരിമാഫിയയുമായി സമ്പർക്കം ഒഴിവാക്കാൻ വിദ്യാർഥികളെ പരമാവധി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ത്തന്നെ നിലനിർത്തുകയെന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനസമയം.
2022-23 സാമ്പത്തികവർഷം അനുവദിച്ച 36.5 ലക്ഷം രൂപ ഉപയോഗിച്ച് 25 സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. തുടർ ന്ന് 2023-24 സാമ്പത്തികവർ ഷത്തിൽ 40 ലക്ഷം രൂപ വകയിരുത്തി പുതുതായി 30 സ്കൂളുകളിൽ കൂടി സ്കൂഫെ സൗകര്യം ലഭ്യമാക്കി.2024-25 സാമ്പത്തികവർഷത്തിൽ 20 ലക്ഷം രൂപയും 2025-26 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയും സ്കൂഫെകൾക്കായി അനുവദിച്ചു. ജില്ലയിൽ ട്രൈബൽ സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായി ആറളം ഹൈസ്കൂളിലും യൂഫെ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 62 സ്കൂളുകളിൽ യൂഫെകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു യൂഫെയിൽ രണ്ട് അയൽക്കൂട്ടം വനിതകളാണ് ജോലിചെയ്യുന്നത്.