തിരുവനന്തപുരം :- ഇടതു സർക്കാർ നടപ്പാക്കിയ മൂന്നു പദ്ധതികൾക്ക് ദേശീയ അംഗീകാരം. കെ സ്‌മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നിവയെ മികച്ച മാതൃകകളായി പഞ്ചായത്തീരാജ് മന്ത്രാലയം റിപ്പോർട്ടിൽ ഉൾപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും വേഗത്തിൽ ലഭ്യമാക്കുകയും ചെയ്‌തു കൊണ്ട് രാജ്യം മാതൃകയാക്കേണ്ട അത്യാധുനിക സാങ്കേതിക മുന്നേറ്റമാണ് കെ സ്മാർട്ട് എന്ന് പറയുന്നു. പൊതുജന സേവനത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ചുവെന്നാണ് കെ സ്‌മാർട്ടിനെക്കുറിച്ചുള്ള കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങൾ വിരൽത്തുമ്പിലെത്തിച്ചതാണ് കെ സ്മാർട്ടിന്റെ നേട്ടം. സമ്പൂർണ ഡിജിറ്റൽ സാക്ഷരതയ്ക്കായിരുന്നു ഡിജികേരളം ആവിഷ്കരിച്ചത്.
ഡിജിറ്റൽ രംഗത്തെ വിടവ് ഇല്ലാതാക്കുന്നതിലും, സാർവത്രിക ഡിജിറ്റൽ സാക്ഷരതയിലും നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തിയാണ് മാതൃകയാക്കുന്നത്. കാരുണ്യം നിറഞ്ഞതും - ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയുടെ ഉദാഹരണമായി പാലിയേറ്റീവ് കെയറും രാജ്യത്തിന് മാതൃകയായി. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പാലിയേറ്റീവ് കെയർ രോഗികൾക്ക് ആശ്വാസമാകുന്നത്.
