കൊല്ലം :- ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്ന്‌നമാണ് വൈകുന്നേരം കൂട്ടയിടിയിൽ കലാശിച്ചത്. വിവാഹശേഷം ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാരത്തിനിടയായിരുന്നു സംഘർഷം. വധുവിൻ്റെ ബന്ധുക്കളായ ചിലർ ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് ഉണ്ടായ വാക്കുതർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.
ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞു. പിന്നാലെ ബോക്‌സ് തുറന്ന് ഐസ്ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്‌നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഘർഷത്തിനിടെ വധു കുഴഞ്ഞുവീണു. വധുവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹദിവസം വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായതായും അതിന്റെ തുടർച്ചയായിരുന്നു സൽക്കാരത്തിനിടയുണ്ടായ അക്രമം എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ കേസെടുത്തതായി ഇരവിപുരം പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
