വെളുത്തുള്ളിക്ക് പൊള്ളുന്ന വില, 440 കടന്നു


കോട്ടയം :- കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ് ഏറ്റവുമധികം വെളു ത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാൻ കാരണം.

വിത്തിനായി ശേഖ രിക്കുന്ന ഊട്ടി വെളുത്തു ള്ളിക്ക് വില 400-600 രൂപയ്ക്കു മുകളിൽ എത്തിയതും കർഷ കർക്ക് വെല്ലുവിളിയായി. ഊട്ടി, കൊടൈക്കനാൽ മേഖലയിൽനി ന്നുള്ള വലുപ്പം കൂടിയ ഹൈബ്രി ഡ് വെളുത്തുള്ളിയാണ് വിത്തി നായി കൂടുതലായും ഉപയോഗിക്കുന്നത്. കർഷകർ നേരിട്ട് വാ ങ്ങുകയാണ് പതിവ്. മേട്ടുപ്പാള യത്തുനിന്ന് ഇവ നേരിട്ട് ഉത്ത രേന്ത്യയിലേക്ക് കൊണ്ടുപോ കുന്നതിനാൽ ഇതിന് വിൽപ്പന യില്ല. ചെറിയ ശതമാനം കർഷ കർ മാത്രമാണ് ഇത് വിൽക്കുന്ന ത്. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വി ളവെടുപ്പിന് പാകമാകൂ. ഏപ്രിൽ വരെ വില കുറയാൻ സാധ്യതയി ല്ലെന്ന് കർഷകരും മൊത്ത വ്യാ പാരികളും പറയുന്നു.

Previous Post Next Post