കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പ് സമാപിച്ചു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിലെ ഇത്തവണത്തെ ഹജ്ജ് ക്യാമ്പ് സമാപിച്ചു. തീർഥാടകരുമായുള്ള അവസാനത്തെ വിമാനം വ്യാഴാഴ്ച പുലർച്ചെ പുലർച്ചെ 12.45-ന് 12 പുറപ്പെട്ടു. ഈ വിമാനത്തിലുള്ള തീർഥാടകരെ ബുധനാഴ്ച രാത്രി ഒൻപതോടെ ക്യാമ്പിൽ നിന്ന് വിമാനത്താവളത്തിലേക്ക് യാത്രയാക്കിയതോടെയാണ് ഹജ്ജ് ക്യാമ്പിന് സമാപനമായത്.

28 വിമാനങ്ങളിലായി 4756 തീർഥാടകരാണ് ഹജ്ജിനായി ഇത്ത വണ കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. 2847 സ്ത്രീകളും 1909 പുരുഷൻ മാരുമാണ്. തീർഥാടകരിൽ 1869 പേരാണ് കണ്ണൂർ ജില്ലയിൽ നിന്നുള്ളത്. കോഴിക്കോട്ട് നിന്ന് 1395, കാസർകോട്-1026, മലപ്പുറം-151, വയനാട്- 199, പാലക്കാട്-രണ്ട്, തൃശ്ശൂർ-ഒന്ന്, എറണാകുളം-മൂന്ന്, കൊല്ലം-അഞ്ച്, ഇടുക്കി-മൂന്ന്, തിരുവനന്തപുരം-ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്നുള്ള തീർഥാടകരുടെ എണ്ണം. ഇതിനു പുറമെ, പോണ്ടിച്ചേരിയിൽ നിന്ന് 31 പേരും ദക്ഷിണ കന്നഡയിൽ നിന്ന് 44 പേരും കുടകിൽ നിന്ന് 20 പേരും ഉഡുപ്പി, ബെംഗളൂരു, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്ന് രണ്ടുവീതം തീർഥാടകരുമുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സമാപനം ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ഉപാധ്യ ക്ഷൻ പി.പി ഉസ്മാൻ അധ്യക്ഷനായി. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ അൽഫാസിന് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടും ഏറ്റവും പ്രായം കൂടിയ വൊളൻറിയർ മറിയത്തിന് കീഴല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി മിനിയും സർട്ടിഫിക്കറ്റ് നൽകി.

വൊളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പി.പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി ജാഫർ, പി.ടി അക്‌ബർ, ഷംസുദ്ദീൻ അരിഞ്ചിറ, ഹജ്ജ് സെൽ ഓഫീസർ പോലീസ് സൂപ്രണ്ട് എസ്.നജീബ്, പി.പി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും മുൻ എംഎൽഎയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുല്ലയും ക്യാമ്പ് സന്ദർശിച്ചു.

Previous Post Next Post