ആഗോള ഉദ്പാദനത്തിൽ ഇടിവ് ; റബ്ബർ വിലയിൽ മുന്നേറ്റം


തിരുവനന്തപുരം :- ആഗോളതല ഉത്പാദനത്തിലെ ഇടിവുകാരണം റബ്ബർവില കൂടുന്നു. ആർ.എസ്.എസ്. 4-ന് 160 രൂപ വരെ വ്യാപാരം നടന്നു. വ്യാപാരിവില 155 രൂപയാണ്. ബോർഡ് പ്രസിദ്ധീകരിച്ച വില 160 രൂപയും. 2023-ൽ മെയിലാണ് റബ്ബറിന് മെച്ചപ്പെട്ട വില കിട്ടിയത്. 157 രൂപയായിരുന്നു അന്നത്തെ വില. പിന്നീടിങ്ങോട്ട് വില 150 രൂപയ്ക്കടുത്ത് ചാഞ്ചാടി നിന്നു. വിലവർധന വരും മാസങ്ങളിലും തുടരുമെന്നാണ് റബ്ബർബോർഡ് വിലയിരുത്തൽ. വിലകൂടിയെങ്കിലും വേണ്ടത്ര ചരക്ക് കൈവശമില്ലാത്തതിനാൽ കേരളത്തിലെ കർഷകർക്ക് കാര്യമായ ഗുണം കിട്ടിയില്ല. 

ആഗോള ഉത്പാദനം 1.9 ശതമാനം കുറ ഞ്ഞു. തായ്‌ലൻഡ്, ഇൻഡൊനീഷ്യ, വി യറ്റ്നാം, ചൈന, ഇന്ത്യ, മലേഷ്യ എന്നി വടങ്ങളിൽ വൻ ഇടിവ്, ഐവറികോസ്റ്റ് ചിരട്ടപ്പാൽ കയറ്റു മതി ജനുവരി ഒന്നുമുതൽ നിർത്തി. അതോടെ വിലകുറഞ്ഞ ചരക്കിന്റെ സാന്നിധ്യം അന്താരാഷ്ട്ര വിപണിയിൽ കുറഞ്ഞു. ഷീറ്റ് തേടി സംരംഭകർ കൂടുതലായി എത്താൻ തുടങ്ങിയത് , കേരളത്തിൽ ഡിസംബറിലെ മഴയും ജനുവരിയിൽ തുടരുന്ന തണുപ്പും ഉത്പാദനം മന്ദീഭവിപ്പിച്ചു. ഇവ വിലകൂടാൻ കാരണമായി.

Previous Post Next Post